Wednesday, March 31, 2010

വ്യാജസമ്മതിയുടെ നിര്‍മ്മിതി; Book by Thomas Isaac and NP Chandrasekharan

I wanted to write something on the new book written by TM Thomas Isaac and NP Chandrasekharan titled: വ്യാജസമ്മതിയുടെ നിര്‍മ്മിതി: മാധ്യമ വിമര്‍ശനം 2000-2009. It is an excellent book. It brings together the rare combination of the analytical capability of Thomas Isaac and the deep insider knowledge (not to miss the lucidity of the language) of NPC. The book is based firmly on a theoretical framework, and has a lot of "empirical" information in the application of that framework in the case studies. It has a very useful archival compilation on the case studies, and much of it puts Kerala's mainstream media to shame.

The book begins with a useful review of the various theoretical strands in media studies and analysis. Let me quote a few paragraphs from the book to illuminate this:

കേരളത്തിലാകട്ടെ, അടുത്ത കാലത്ത് മാധ്യമ വിമര്‍ശം ഒരു രാഷ്ട്രീയ പ്രശ്നമായിത്തന്നെ മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ - വിശേഷിച്ച്, സ്വതന്ത്ര മാധ്യമങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവ - ഇടതുപക്ഷത്തെ കഠിനമായി കടന്നാക്രമിക്കുന്നു. ഇടതുപക്ഷമാകട്ടെ, മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയിലാണെന്ന് പറയുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അതു നിഷേധിക്കുന്നു. അതേ സമയം, മാധ്യമങ്ങളെ രക്ഷിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടു വരുന്നു. അവരില്‍ വലതുപക്ഷക്കാരുണ്ട്, അരാഷ്ട്രീയക്കാരുണ്ട്, എന്തിന് വിശാല ഇടതുപക്ഷ ചിന്തകരായി അറിയപ്പെടുന്നവര്‍ പോലുമുണ്ട്. പൊതുമാധ്യമങ്ങളെ വിമര്‍ശിക്കുന്നതേ തെറ്റ് എന്നാണ് മിക്കവരും പറയുന്നത്. മാധ്യമവിമര്‍ശനങ്ങളെ ഇടതുപക്ഷത്തിന് ഉള്‍ക്കൊള്ളാനാവാത്തത് അസഹിഷ്ണുത കൊണ്ടാണെന്നും അത്തരക്കാര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ഈ പുസ്തകം പുറത്തു വരുന്നത്...

നോം ചോംസ്കിയുടെയും എഡ്വേര്‍ഡ് എസ്.ഹെര്‍മന്റെയും വിശ്രുത ഗ്രന്ഥമായ 'സമ്മതിയുടെ നിര്‍മ്മിതി' (Manufacturing Consent) യുടെ മാതൃകയാണ് ഞങ്ങളുടെ പഠനത്തിന് സ്വീകരിച്ചിട്ടുളളത്...

വ്യവസ്ഥിതി നിലനിര്‍ത്താനുളള പൊതുസമ്മതി സൃഷ്ടിക്കലാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് എന്ന് അംഗീകരിച്ചുകൊണ്ട്, പ്രചാരവേലാ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായി നോംചോംസ്കിയെപ്പോലുളളവര്‍ നടത്തിയ നിരീക്ഷണങ്ങളും പ്രയോഗിച്ച രീതികളുമാണ് ഈ ഗ്രന്ഥത്തില്‍ പിന്തുടര്‍ന്നത്. അതേ സമയം, മാര്‍ക്സിസ്റ് നിലപാടില്‍ നിന്നുകൊണ്ട് ഇവയോട് രണ്ടു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വര്‍ഗസംഘടനകളും വര്‍ഗസമരവും സൃഷ്ടിക്കുന്ന ജനകീയ കൂട്ടായ്മയ്ക്ക് മാധ്യമ പ്രചാരവേലയെ വലിയൊരളവില്‍ പ്രതിരോധിക്കാനാവും എന്നതാണ് ആദ്യത്തേത്. പല ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മാധ്യമ പ്രചാരവേലയെ ഇപ്രകാരം ഫലപ്രദമായി ചെറുത്തതിന്റെ അനുഭവങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അലെന്‍ഡയുടെ ചിലിയിലും മറ്റും പിന്തിരിപ്പന്മാര്‍ക്ക് പട്ടാള അട്ടിമറികള്‍ സ്വീകരിക്കേണ്ടി വന്നത്. രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കല്‍, മാധ്യമ മേഖലയിലെ ജനാധിപത്യപരമായ ഇടവും അതു വിപുലീകരിക്കുന്നതിനു വേണ്ടിയുളള സമരവുമാണ്.


Towards this, the book has three excellent case studies that are sure give a run to the media-wallahs of Kerala. One is on the controversies around decentralisation.

ജനകീയാസൂത്രണ വിവരവിനിമയ തന്ത്രത്തിലെ രണ്ടാമത്തെ തൂണ് പൊതുമാധ്യമങ്ങളായിരുന്നു. മേല്‍-കീഴ് വിവര വിനിമയത്തില്‍ മാത്രമല്ല, പൊതു അന്തരീക്ഷ സൃഷ്ടിയ്ക്കും പ്രധാനപ്പെട്ട പങ്ക് മാധ്യമങ്ങള്‍ക്കുണ്ട് എന്ന് സംഘാടകര്‍ വിലയിരുത്തി. മാധ്യമ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂര്‍വമുളള പരിശ്രമവും നടത്തി. എന്നാല്‍ രണ്ടാം അധ്യായത്തില്‍ വിലയിരുത്തിയത് പോലെ മാധ്യമ രാഷ്ട്രീയ പക്ഷപാതിത്വം വസ്തുനിഷ്ഠമായ വിവരവിനിമയം അസാധ്യമാക്കി. വസ്തുനിഷ്ഠ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ വിമര്‍ശനപരവും അല്ലാത്തതുമായ അവലോകനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശൈലിയായിരുന്നു ആദ്യകാലത്ത്. ക്രമേണ അനുകൂല റിപ്പോര്‍ട്ടുകളും അവലോകനങ്ങളും കുറഞ്ഞു വന്നു. അടുത്ത ഘട്ടത്തില്‍ നിറം പിടിപ്പിച്ച നുണകളുടെ പ്രചാരവേല മാധ്യമങ്ങള്‍ ഏറ്റെടുത്തു. 2001-ല്‍ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തെ ദുര്‍ബലപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളെ പ്രതിരോധിക്കുന്നതിന് ഈ പ്രചാരവേല തടസമായി. ജനകീയാസൂത്രണത്തില്‍ അണിനിരന്ന പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെ ഇത് പിന്നോട്ടടിപ്പിച്ചു. വികേന്ദ്രീകൃതാസൂത്രണത്തിലെ ജനകീയതയെ ചോര്‍ത്തിക്കളഞ്ഞു. അങ്ങനെ ഒരു മഹത്തായ വികസന പരീക്ഷണത്തെ മാധ്യമങ്ങള്‍ ഏതാണ്ട് തകര്‍ത്തു എന്ന് പറയാം.

രണ്ടാമത്തെ അധ്യായത്തില്‍ ജനകീയാസൂത്രണത്തെ സംബന്ധിച്ച മാധ്യമ പ്രചാരവേലയിലുപയോഗിച്ച നുണകളെ തുറന്നു കാട്ടുന്നു. അതോടൊപ്പം, മാധ്യമങ്ങള്‍ പറഞ്ഞതു പോലെ തന്നെ പ്രധാനമാണ് പറയാതെ വിട്ടുകളഞ്ഞതും എന്നും തെളിയിക്കുന്നു. പ്രചാരവേലയുടെ പല സങ്കേതങ്ങളെയും ഉദാഹരണ സഹിതം ഇവിടെ പരിചയപ്പെട്ടു. എന്നാല്‍, മുഖ്യമായും ഊന്നിയത് പ്രചാരവേലയുടെ ഉളളടക്കത്തിലാണ്. കാരണം, ഞങ്ങളുടെ അഭിപ്രായത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ് വിരുദ്ധ പ്രചാരവേലയുടെ ഉളളടക്കത്തില്‍ വന്നു ചേര്‍ന്ന രൂപാന്തരമാണ്...പ്രൊഫ. എം. എന്‍. വിജയന്‍ പത്രാധിപരായുളള *പാഠം* മാസികയില്‍ വന്ന വിമര്‍ശനങ്ങളെ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണെന്ന നാട്യത്തിലാണ് മാധ്യമ പ്രചാര വേല അരങ്ങേറിയത്. 'ഇടതുപക്ഷ'ത്ത് നിന്ന് തന്നെയുളള ഈ വാര്‍ത്താ സ്രോതസ്സ് മാധ്യമ പ്രചാരവേലയ്ക്ക് മുന്‍പില്ലാത്ത വിശ്വാസ്യത നല്‍കി. ഇടതുപക്ഷ അണികളില്‍ സ്വാഭാവികമായും ഇവയ്ക്ക് സ്വീകാര്യത ലഭിച്ചു. ഇതുവഴി സൃഷ്ടിക്കാന്‍ കഴിഞ്ഞ ആശയക്കുഴപ്പം മാധ്യമങ്ങള്‍ക്ക് വലിയ ചൂണ്ടുപലകയായി.

ഇങ്ങനെയൊരു കുത്സിത പ്രവര്‍ത്തനത്തില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും പങ്കാളികളായതിന് കാരണമെന്ത്? കൂടുതല്‍ വിശദമായ പഠനമര്‍ഹിക്കുന്ന ചോദ്യമാണിത്. എങ്കിലും ചില പൊതുനിഗമനങ്ങള്‍ സാധ്യമാണ്. കേരളത്തിലെ പുതിയ തലമുറ മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകരോ ഇടതുപക്ഷ ചിന്താഗതിക്കാരോ ആയിരുന്നു. എന്നാല്‍, കുത്തകമാധ്യമങ്ങളില്‍ പണിയെടുക്കുമ്പോള്‍ ഇടതുപക്ഷ സമീപനം സ്വീകരിക്കുക അതീവ ശ്രമകരമായിരിക്കും. മാധ്യമ മുതലാളിമാര്‍ക്കു കൂടി സ്വീകാര്യമായ കപട ഇടതുപക്ഷ നില എടുക്കുകയാണ് അവര്‍ക്കുള്ള ആകര്‍ഷകമായ പോംവഴി...എന്നാല്‍, ഇക്കാലത്തെ മാധ്യമ സമീപനങ്ങളെയാകെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഗൂഢാലോചനയായി ഈ പഠനം ചുരുക്കുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ നിലപാടുകളെ സ്വാധീനിക്കുന്ന സവിശേഷമായ പ്രത്യയശാസ്ത്ര പരിസരത്തെയും ഞങ്ങള്‍ കണക്കിലെടുക്കുന്നു.


The second case study is on the SNC Lavalin case:

സാമാന്യയുക്തിയ്ക്ക് നിരക്കാത്ത വാദങ്ങള്‍ ജനലക്ഷങ്ങളുടെ പൊതുസമ്മതിയായി മാറുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഈ പുസ്തകത്തിലെ രണ്ടാമത്തെ പ്രശ്നപഠനം - ലാവലിന്‍ കേസ് - വിശദമായ ഉത്തരം നല്‍കുന്നു...ലാവലിന്‍ പ്രചാരണത്തിലെ പക്ഷപാതത്തിന്റെ തീവ്രത വിളിച്ചു പറയുന്നതാണ് ഈ ഗ്രന്ഥത്തില്‍ നടത്തിയ പത്രസ്ഥല വിശകലനം. 2009 ജനുവരി 22 മുതല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 16 വരെയുളള ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ ഞങ്ങള്‍ വിശകലനം ചെയ്തു. മാതൃഭൂമി, സിപിഐഎം അനുകൂല ഇനങ്ങള്‍ക്ക് 1,558 കോളം സെന്റീമീറ്റര്‍ പത്രസ്ഥലം അനുവദിച്ചപ്പോള്‍ എതിര്‍വാര്‍ത്തകള്‍ക്ക് 11,527 കോളം സെന്റീമീറ്റര്‍ സ്ഥലം നല്‍കി. 13 ശതമാനമാണ് സിപിഐഎം അനുകൂല വാര്‍ത്ത. മനോരമ പത്രം 10,327 കോളം സെന്റീമീറ്റര്‍ സ്ഥലം സിപിഐഎം വിരുദ്ധ ലാവലിന്‍ വാര്‍ത്തകള്‍ക്ക് നല്‍കിയപ്പോള്‍ 9.4 ശതമാനം മാത്രമാണ് സിപിഐഎം അനുകൂല ഇനങ്ങള്‍ക്ക് നീക്കിവെച്ചത്. ഇലക്ഷന്‍ മാസത്തിലാണ് പ്രചാരം കത്തിക്കയറിയത്. ശക്തമായ രണ്ട് രാഷ്ട്രീയ ചേരികളുളള കേരളത്തില്‍ നിഷ്പക്ഷ പത്രങ്ങളില്‍ ആസൂത്രിതമായ ഗൂഢാലോചനയില്ലാതെ ഇങ്ങനെയൊരു അസ്വാഭാവിക സ്ഥലവിതരണം സംഭവിക്കില്ല.

The third case study is on the ASEAN human chain and its reporting:

ഞങ്ങളുടെ മൂന്നാമത്തെ പഠനം ആസിയാന്‍ കരാറിന്മേലുളള മാധ്യമ പ്രതികരണമാണ്. ഈ കരാറിനെ ന്യായമായും കേരള മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നാണ്് ആരും പ്രതീക്ഷിക്കുക...എന്നാല്‍ കരാറിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ആഗസ്റ്റ് 18ന് സിപിഐഎം തീരുമാനിച്ചതോടെ മാധ്യമനിലപാടുകളില്‍ മാറ്റം വന്നു. മനുഷ്യച്ചങ്ങല പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം മാധ്യമങ്ങള്‍ പൂര്‍ണമായും തമസ്കരിച്ചു. മറ്റു വിവരണത്തിനിടയില്‍ ഒരു വാക്യത്തില്‍ മനോരമയും മാതൃഭൂമിയും പ്രക്ഷോഭത്തിന്റെ വാര്‍ത്ത ഒതുക്കി. സെപ്തംബര്‍ മാസത്തെ പത്ര വിശകലനം പുതിയ മാധ്യമ നിലപാട് വ്യക്തമാക്കുന്നതാണ്. ദേശാഭിമാനി മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ പത്രങ്ങളിലെ വാര്‍ത്തകളും പത്രസ്ഥലവും ഗണ്യമായി ചുരുങ്ങി.

ആദ്യഘട്ടത്തില്‍ 68 ശതമാനം പത്രസ്ഥലം ആസിയാന്‍ കരാറിനെതിരായിട്ടുളളതായിരുന്നു എങ്കില്‍ രണ്ടാംഘട്ടത്തില്‍ അത് 44 ശതമാനമായി ചുരുങ്ങി. *മാധ്യമം* ഇതിന് അപവാദമായിരുന്നു. ദേശാഭിമാനിയാകട്ടെ പ്രക്ഷോഭത്തിന് അനുകൂലമായ ശക്തമായ പ്രചരണം നടത്തി.

കേരളത്തിലെ മാധ്യമങ്ങള്‍ വിവാദങ്ങളില്‍ സ്വീകരിക്കുന്ന ഇടതുപക്ഷ നാട്യങ്ങള്‍ വ്യാജവും ഗൂഢാസൂത്രിതവും സംശയാസ്പദവുമാണെന്ന കണ്ടെത്തലാണ് ആസിയാന്‍ പ്രശ്നപഠനത്തിന്റെ രാഷ്ട്രീയമായ നീക്കിബാക്കി. പരമ്പരാഗത ഇടതുപക്ഷത്തില്‍ നിന്ന് ഇടതുപക്ഷ മൂല്യങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ റാഞ്ചിയെടുത്തു എന്ന പൊതുബോധ്യത്തോട് ഈ പ്രശ്നപഠനത്തിന്റെ നിരീക്ഷണം രാഷ്ട്രീയമായി കലഹിച്ചുകൊണ്ടിരിക്കും. അത്, കേരളത്തിലെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കനുകൂലമായി ആശയമണ്ഡലത്തില്‍ നിലനില്ക്കുന്ന ബലതന്ത്രത്തെ കീഴ്മേല്‍ മറിക്കുന്ന രാഷ്ട്രീയബോധ്യമായി ഇന്നല്ലെങ്കില്‍ നാളെ മാറുക തന്നെ ചെയ്യും.

I think these three case studies, and the material provided there, bring out clearly the various biases the mainstream media in Kerala has displayed over the years. I would not want to see this just as a campaign against the CPM. That is just one side of it. But beyond it, there is a struggle to capture and control the media bazaar of Kerala - the most literate and politically conscious state in India. The entrenchment of media monopoly, and its concomitant diffusion of reactionary ideologies, is the more real issue here. In that process, the predator sees the CPM as a roadblock. If the CPM turns right-wing, the same predator would have no qualms in joining hands. That is the issue here. It is not the CPM, but the mind of Kerala and its people that is the target.

Towards exposing and discussing these trends, the book is a very good effort. As they say in the end:

നമ്മുടെ കാലത്തെ പൊതുബോധത്തിന്റെ നിര്‍മ്മാതാക്കളും പ്രചാരകരും മാധ്യമങ്ങളാണ്. അവരുടെ പ്രചാരണത്തിന് അടിപ്പെടുന്നവര്‍ കൊടുങ്കാറ്റുണ്ടായ ഗ്രാമത്തിലെ ആളുകളെപ്പോലെയാണ്. യുക്തിക്കു ചേരാത്ത പൊതുബോധ്യമനുസരിച്ച് അവര്‍ തീരുമാനത്തിലെത്തും...എത്ര ശക്തമായ പൊതുബോധ്യത്തിനു കീഴിലും ശരിയായ തീരുമാനത്തിലെത്താന്‍ ഒരല്പം യുക്തി പ്രയോഗിച്ചാല്‍ മതി. മാര്‍ക്ക് ട്വൈന്റെ യാചകബാലനെപ്പോലെ, രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ കുട്ടിയിലെ പോലെ, ഓരോ പൌരനിലുമുണ്ട് ആ യുക്തി. അതിനെ ഉണര്‍ത്തിയെടുക്കുക മാത്രമാണ് നല്ല മാധ്യമവിമര്‍ശം ചെയ്യുന്നത്.

But before ending, I want to say a few things about the dedication of the book to Richard Franke. The Franke-Isaac-CIA episode was not just a stupid allegation against a person, but was a frontal assault on academic freedom in Kerala. The academics in the State have not yet recovered from that attack, which was led by the mainstream media. In that issue, there was a CPM man on one side. And precisely for that reason, the leading academics refused to intervene and protest, and thus protect academic freedom. Now, the silence has begun to boomerang. I heard recently that a group of villagers did not allow a CDS team to do a health-related survey in Wayanad, saying that data was being collected for CIA. Martin Niemoller was spot on!

"....Then they came for me - and there was no one left to speak out for me."

Do read the book, friends. It is a good book...