Sunday, December 8, 2013

India's surrender at the Bali Ministerial

Some thoughts on the decisions at the WTO Bali Ministerial, held between 3rd and 6th of December 2013.

1) Basically, India protected its public stockholding programme "permanently", by agreeing to "negotiate". It is important to note that we now have an "interim mechanism" that aims to "negotiate on an agreement for a permanent solution". Valuations of support will not be based on current prices (as India demanded), but at the old 1987-88 prices. It is clear that there was significant US pressure on India not to walk out of the deal, and India complied. India actually could have walked out, as implied by Anand Sharma's statement that "no agreement is better than a bad agreement". Instead, they have agreed on postponing the decision, thus allowing key (even if symbolic) victories for the developed world on trade facilitation (TF) and other agendas. TF, as people say, is a "no-brainer"; but it requires enormous investment by developing countries in undertaking reforms and upgrading technology. Developing countries are also worried that non-compliance could lead to huge penalties, which would further increase the bargaining power of the developed world.

Further, the public stock clause applies only for "traditional staple crops" and currently existing subsidies; no future policy of food security support will be possible for India, or any other country.

2) The deal is being sold by the mainstream media and the West as a "trade facilitation deal", and the biggest success in free trade after 1995. The US Chamber of Commerce says, "The WTO has re-established its credibility as an indispensable forum for trade negotiations. Nor is this a paper victory: Streamlining the passage of goods across borders by cutting red tape and bureaucracy could boost the world economy."

3) India cannot exceed the de minimis Aggregate Measure of Support (AMS) in lieu of any other programme other than public stockholding. This is important, because fertiliser subsidy and other forms of input subsidy are still not allowed to exceed de minimis levels.

4) There is still no conclusive breakthrough on reduction of developed country subsidies in Bali. The LDC package (the second crucial element, apart from TF) does not have any binding commitments, but only promised endeavours. The LDC package has no improvement from the 2011 Geneva text.

Of course, we know that subsidies in both developed and developing countries have been helpful. But going by the demands of developing countries in Doha in this regard, there is no forward movement that India (or developing countries) can claim.

It is interesting that this is being spoken of as a forward movement from Doha, while the most important element of the Hongkong declaration was the elimination of export subsidies by the West by 2013. The Bali deal just says: "export competition remains a priority issue for the post-Bali work programme." There is also no movement on cotton subsidies in the West, which was an important demand of the African block.

5) In sum, India has contributed to a process of reaffirming faith in an almost-dead-and-irrelevant organisation called WTO (which in any case was being bypassed with bilateral and regional trade deals), without any substantial gain. It has not been able to permanently protect its public stock programme; it has not been able to correct the archaic valuation structure; it has not been able to question the idea of de minimis itself in any form (which was always the Left's argument) by agreeing, even if in the interim, to report violations of AMS levels regularly; it has shied away from building developing-country-solidarity in questioning the use of trade as a hegemonic instrument by the West (Thailand, Pakistan and Uruguay were actually against India in Bali with respect to public stocks); and it has lost a major chance to force a fundamental relook at the Marrakesh agreement.


(Many of these points are products of constant engagement with Dr Vikas Rawal, who has been observing the Bali Ministerial with great interest)

Wednesday, August 28, 2013

ഇടിയുന്ന രൂപയും ആഗോളവൽക്കരണവും

ആർ. രാംകുമാർ


രൂപയുടെ മൂല്യമിടിയുന്നതിനെ പറ്റി ഇന്റർനെറ്റിൽ പരക്കെയുള്ള ഒരു തമാശ ഇങ്ങിനെ: 1991-ൽ ഉദാരവല്ക്കരണം ആരംഭിക്കുമ്പോൾ ഒരു ഡോളറിനു തുല്യമായ രൂപയുടെ മൂല്യം രാഹുൽ ഗാന്ധിയുടെ അന്നത്തെ വയസ്സിനു തുല്യം (17 രൂപ). 2013-ൽ അത് രാഹുലിന്റെ അമ്മയായ സോണിയ ഗാന്ധിയുടെ ഇന്നത്തെ വയസ്സിനു തുല്യം (66 രൂപ). എന്നാൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു ഒരു ലക്ഷ്യമുണ്ട്. താൻ 2014-ൽ പടിയിറങ്ങുമ്പോൾ ആ നിരക്കിനെ തന്റെ സ്വന്തം വയസ്സിനടുത്ത് എങ്ങിനെയെങ്കിലും എത്തിക്കണം (80 രൂപ). ഇപ്പറഞ്ഞത്‌ തമാശയായാണെങ്കിലും, കാര്യങ്ങൾ ഇങ്ങിനെ പോയാൽ ഒരു ഡോളറിനു 80 രൂപ എത്തുന്ന കാലം അത്ര വിദൂരമല്ല എന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അത് കൊണ്ടായിരിക്കും, "ക്ഷമ വേണം, രൂപ അതിന്റെ ശരിയായ മൂല്യത്തിൽ എത്തിക്കൊള്ളും" എന്ന് ധനമന്ത്രി ചിദംബരം പറഞ്ഞതായി വാർത്ത വന്നിട്ടുള്ളത്!

എന്താണ് രൂപയുടെ മൂല്യമിടിയുന്നതിന്റെ പിന്നിലെ കാരണങ്ങൾ? ആരാണ് അതിനു ഉത്തരവാദി? ആഗോളതലത്തിലെ മാറ്റങ്ങൾ മാത്രമാണോ? അതോ ഇന്ത്യയിലെ സർക്കാരിന്റെ നയവൈകല്യങ്ങളോ? ഈ വിഷയങ്ങൾ ചുരുക്കത്തിൽ പരിശോധിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.

മൂല്യത്തകർച്ചയുടെ ചരിത്രം

1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഒരു ഡോളറിനു മൂല്യം 3.30 രൂപ. 1947-ലെ സ്ഥിതിക്ക് ഒരു കാരണമുണ്ടായിരുന്നു. അന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ബ്രിട്ടീഷ്‌ പൌണ്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിശ്ചയിച്ചിരുന്നത്. ഒരു പൌണ്ടിന് 13.33 രൂപ മൂല്യം. ഒരു പൌണ്ടിന് 4.03 ഡോളർ മൂല്യം. അങ്ങിനെ, ഒരു ഡോളറിനു 3.30 രൂപ. 1949-ൽ പൌണ്ടിന്റെ മൂല്യമിടിഞ്ഞു. അത് വഴി രൂപയുടെയും. 1949 മുതൽ 1966 വരെ ഒരു ഡോളറിനു 4.76 രൂപ എന്ന നിരക്കായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ അന്നും ഇന്നും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. അന്ന് രൂപയുടെ മൂല്യം ഇന്നത്തെ പോലെ കറൻസി വിപണികളിലല്ല നിർണയിച്ചിരുന്നത്. മറിച്ചു, സർക്കാർ തന്നെയാണ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു കൊണ്ട് രൂപയുടെ മൂല്യം നിശ്ചയിച്ചിരുന്നത്. ഇതിനു "നിശ്ചിത-വിനിമയ-നിരക്ക്-വ്യവസ്ഥ" (fixed exchange rate regime) എന്നായിരുന്നു പേര്. 

1966 ലാണ് ഇന്ത്യ ആദ്യമായി ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നത്. അടുത്തടുത്ത രണ്ടു യുദ്ധങ്ങൾ ഇന്ത്യയുടെ സമ്പദ്-വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. രാജ്യത്തിന്റെ വ്യാപാര കമ്മി ഏറെ വർദ്ധിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള സഹായധനം (aid) കിട്ടുന്നതും അവസാനിച്ചിരുന്നു. കൂടുതലും ഭക്ഷ്യധാന്യമായിരുന്നു അമേരിക്കയിൽ നിന്നും സഹായധനമായി കിട്ടിക്കൊണ്ടിരുന്നത്. തുടർന്ന് ഭക്ഷണസഹായം നൽകണമെങ്കിൽ രൂപയുടെ മൂല്യമിടിച്ച്ചേ പറ്റൂ എന്ന് അമേരിക്ക നിർബന്ധം പിടിച്ചു. ഒപ്പം, ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും സമ്മർദവും. ഈ സമ്മർദങ്ങൾക്ക് വഴങ്ങി ഇന്ദിര ഗാന്ധി 1966-ൽ രൂപയുടെ മൂല്യം ഡോളറിനു 7.57 എന്നാക്കി കുറച്ചു (ഈ തീരുമാനമെടുക്കുന്നതിന് തലേന്ന് രാത്രി ആകെ ടെൻഷനടിച്ച ഇന്ദിര "ഡോക്ടർ ഷിവാഗോ" എന്ന സിനിമ കാണാൻ പോയി എന്നും ഒരു കഥയുണ്ട്). ഇങ്ങിനെ മൂല്യം കുറച്ചാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതികൾക്ക് കൂടുതൽ അനുകൂലമായ സ്ഥിതിയുണ്ടാവും; അങ്ങിനെ കൂടുതൽ ഡോളർ കൈവശം വരും; ആ ഡോളർ ഉപയോഗിച്ചു  ഭക്ഷണം, എണ്ണ തുടങ്ങിയ ചരക്കുകൾ ഇറക്കുമതി ചെയ്യാം; എന്നൊക്കെ ഇന്ദിര ഗാന്ധി കണക്കു കൂട്ടിയിരുന്നു. കയറ്റുമതിയൊന്നും കാര്യമായി വർദ്ധിച്ചില്ലെങ്കിലും, ഇന്ത്യയിൽ അന്ന് നിലവിൽ ഉണ്ടായിരുന്ന കടുത്ത ഇറക്കുമതി നിയന്ത്രണങ്ങൾ കാരണം ഇറക്കുമതികൾ  കാര്യമായി വർദ്ധിച്ച്ചില്ല. അത് മൂലം, ഇന്നത്തെ പോലെ രാജ്യത്തിന്റെ വിദേശനാണയ ശേഖരം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായില്ല.

1975 മുതൽ രൂപയുടെ മൂല്യം നിർണ്ണയിക്കുന്ന രീതി സർക്കാർ മാറ്റി. അമേരിക്കൻ ഡോളർ, ജപ്പാനീസ് യെൻ, ജർമൻ മാർക്ക് എന്നീ മൂന്ന് കറൻസികളുടെ നിലവാരവുമായി ബന്ധപ്പെടുത്തിയായിരുന്നു പുതിയ മൂല്യ നിർണ്ണയ രീതി. അങ്ങിനെ ഒരു ഡോളറിനു രൂപയുടെ മൂല്യം 7.57 ൽ നിന്ന് 8.39 ആയി സർക്കാർ കുറച്ചു. 1985-ൽ ഇത് വീണ്ടും കുറച്ചു ഒരു ഡോളറിനു 12 രൂപ എന്നാക്കി.

ഉദാരവല്ക്കരണവും മൂല്യത്തകർച്ചയും

അപ്പോഴാണ്‌ 1991-ൽ ഉദാരവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും വരവ്. 1980-കളിൽ പുറം രാജ്യങ്ങളിൽ നിന്നും കടം വാങ്ങിയായിരുന്നു ആഭ്യന്തര നികുതി പിരിക്കാത്ത ഇന്ത്യൻ സർക്കാർ ചിലവുകൾ നടത്തിയിരുന്നത്. ഈ കടങ്ങളൊക്കെ തിരികെ നല്കേണ്ടത് ഡോളറിൽ ആയിരുന്നു. അന്നന്നത്തെ ചിലവുകൾക്ക് ഉപയോഗിക്കുന്ന, മൂലധന ചിലവുകൾക്ക് ഉപയോഗിക്കാത്ത, ഈ കടം വാങ്ങിയ പണം എങ്ങിനെ തിരിച്ചടക്കും? ആ പ്രതിസന്ധി സമയത്താണ് ഗൾഫു യുദ്ധം പൊട്ടിപുറപ്പെടുന്നത്. ഒന്നാമതായി, ഇത് മൂലം എണ്ണ വില വൻതോതിൽ വർദ്ധിച്ചു; കൂടിയ വിലയിൽ എണ്ണ വാങ്ങാൻ കൂടുതൽ ഡോളർ ശേഖരം ചിലവഴിക്കണം. രണ്ടാമതായി, ഇന്ത്യയുടെ ഡോളർ ശേഖരം കൂടുതലായും ഗൾഫിലെ തൊഴിലാളികൾ നാട്ടിലേക്കയച്ച്ചിരുന്ന വരുമാനത്തിൽ നിന്നായിരുന്നു. യുദ്ധം മൂലം ലക്ഷക്കണക്കിന്‌ തൊഴിലാളികൾ ഇന്ത്യയിലേക്ക്‌ മടങ്ങി. അങ്ങിനെ ഡോളർ ശേഖരം ചുരുങ്ങി. മൂന്നാമതായി, യുദ്ധം മൂലം ഗൾഫു മേഖലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതികൾ കുറഞ്ഞു. അത് മൂലം, ആ കയറ്റുമതികൾ നേടി തന്നിരുന്ന ഡോളറുകൾ നഷ്ടമായി. അങ്ങിനെ രൂപയുടെ മൂല്യത്തിനു മേൽ കടുത്ത സമ്മർദം വന്നു.

 

ഒപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യയിൽ അന്ന് നിലവിൽ നിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത മൂലം നിക്ഷേപകർ മെല്ലെ ഇന്ത്യയിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. പ്രധാനമായും വിദേശ ഹ്രസ്വകാല വായ്പ്പകൾ നൽകിയവരാണ് വായ്പ്പാ കാലയളവ്‌ വർദ്ധിപ്പിക്കാൻ നില്ക്കാതെ സ്ഥലം വിട്ടത്. ഇവർ വന്നത് ഡോളറുമായാണ്. പോയതും ഡോളറും കൊണ്ട്. ഇത് മൂലം, ഡോളർ ശേഖരം വീണ്ടും ഇടിഞ്ഞു. ഇതോടൊപ്പം, എൻ.ആർ.ഐ (NRI) നിക്ഷേപകരും ഇന്ത്യയിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. അവരും കൊണ്ട് പോയത് ഡോളർ.

ഈ സാഹചര്യത്തിലാണ്, 1966-ലെ പോലെ, ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും സമ്മർദത്തിനു വീണ്ടും വഴങ്ങി ഇന്ത്യ ഉദാരവല്ക്കരണ നയങ്ങൾ അവലംബിച്ചത്. ഈ നയങ്ങളുടെ ആദ്യ ദിനങ്ങളിൽ രൂപയുടെ മൂല്യമിടിക്കലിനാണ് പ്രാമുഖ്യം കിട്ടിയത്. അങ്ങിനെ ഒരു ഡോളറിനു 12 രൂപ എന്നതിൽ നിന്നും കുറച്ചു ഒരു ഡോളറിനു 17.90 രൂപ എന്നാക്കി മൂല്യം നിശ്ചിതപ്പെടുത്തി (ഇതാണ് നേരത്തെ രാഹുൽ ഗാന്ധിയുടെ അന്നത്തെ പ്രായവുമായി തമാശരൂപേണ താരതമ്യപ്പെടുത്തിയത്). എന്നാൽ, 1993 ൽ ആണ് ഏറ്റവും പ്രധാനപ്പെട്ട നയവ്യതിയാനം ഉണ്ടായത്. വർഷങ്ങളായി ഐ.എം.എഫും ലോകബാങ്കും ആവശ്യപ്പെട്ടു വന്നിരുന്ന ഒരു നയം അന്ന് മുതൽ പ്രാവർത്തികമായി. 1947 മുതൽ നിലവിൽ ഉണ്ടായിരുന്ന "നിശ്ചിത-വിനിമയ-നിരക്ക്-വ്യവസ്ഥ" എടുത്തു കളഞ്ഞ്, കറൻസിയുടെ മൂല്യനിർണ്ണയം പൂർണമായും കറൻസി വിപണിക്ക് വിട്ടു നല്കി. അതായത്, വിപണിയിലെ സ്ഥിതി അനുസരിച്ചായിരിക്കും രൂപയുടെ മൂല്യം നിർണ്ണയിക്കപ്പെടുക; ഒരുപാട് ഉയര്‍ച്ചയും താഴ്ചയും ഉണ്ടായാൽ മാത്രം റിസർവ് ബാങ്ക് ഇടപെടും. അങ്ങിനെ 1993 മുതൽ ഒരു ഡോളറിനു 31.37 രൂപ എന്നതായി നിരക്ക്. അവിടെ നിന്നും വീണ്ടും കുറഞ്ഞു 40 രൂപക്കും 50 രൂപക്കും ഇടയ്ക്കായിരുന്നു 2000നും 2010നും ഇടയ്ക്കു രൂപയുടെ മൂല്യം. ഇന്നത്‌ ഒരു ഡോളറിനു 66 രൂപയിൽ എത്തി നില്ക്കുന്നു (ചിത്രം 1 കാണുക).

ചിത്രം 1: 1991 മുതൽ 2013 വരെയുള്ള രൂപയുടെ മൂല്യതകർച്ച്ച, ഒരു ഡോളറിനു എത്ര രൂപ എന്ന നിരക്കിൽ 


ഇന്നത്തെ രൂപയുടെ മൂല്യതകർച്ച്ച മനസ്സിലാക്കാൻ 2000 മുതല്ക്കുള്ള സാമ്പത്തിക നയങ്ങൾ എടുത്തു പരിശോധിക്കുക അനിവാര്യമാണ്. ഇതിൽ ചില വിഷയങ്ങൾ ചില ആഴ്ച്ചകൾക്കു മുൻപ് ചിന്ത വാരികയിൽ ചർച്ച ചെയ്യാൻ ശ്രമിച്ചിരുന്നു ("ഇന്ത്യൻ സമ്പദ്-വ്യവസ്ഥയിലെ മുരടിപ്പ്" എന്ന ലേഖനം). അവയിൽ നിന്ന് രൂപയുടെ മൂല്യതകർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമെടുത്ത് ചർച്ച ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

2000-കളിലെ നയങ്ങളും മൂല്യത്തകർച്ചയും

ഏകദേശം 2003-04 മുതലുള്ള വർഷങ്ങളിൽ ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ചാ നിരക്ക് ഏകദേശം 8 ശതമാനം ആയിരുന്നു. 1990-കളിലെ 6 ശതമാനം എന്ന ശരാശരിയിൽ നിന്നും വലിയൊരു കുതിപ്പായിരുന്നു ഇത്. എന്താണ് ഈ വളർച്ചക്ക് അടിസ്ഥാനമായിരുന്നത്? ആഗോളവല്ക്കരണ നയങ്ങളുടെ ഭാഗമായി തന്നെയുണ്ടായ ഒരു താത്കാലിക പ്രതിഭാസമായിരുന്നു ഇതെന്ന് ഇന്ന് വ്യക്തമാണ്. പുതിയ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ തുടക്കം മുതൽ തന്നെ ഇന്ത്യയിലെ ധനകാര്യ വിപണികളിലേക്ക് ഒഴുകിയെത്തിയ വിദേശ മൂലധനമായിരുന്നു ഈ കുതിപ്പിന് തുടക്കം കുറിച്ചത്. എന്ത് കൊണ്ട് ഇതുണ്ടായി? പാശ്ചാത്യ രാജ്യങ്ങളിൽ അന്ന് നിലവിൽ ഉണ്ടായിരുന്നത് വളരെ അയവുള്ള ഒരു മോണിട്ടറി നയമായിരുന്നു; അതായത്, പണം എളുപ്പത്തിൽ ലഭ്യമായ ഒരു സാമ്പത്തിക അന്തരീക്ഷം. അങ്ങിനെ വന്നപ്പോൾ, പലിശ നിരക്കുകൾ വളരെ കുറവായി. ആ അവസ്ഥയിൽ, കൂടുതൽ പലിശ ലഭ്യമായ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വിപണികളിലായി അന്താരാഷ്‌ട്ര നിക്ഷേപകരുടെ ശ്രദ്ധ. പലിശ നിരക്കുകളിലെ അന്തരം എങ്ങിനെ നിക്ഷേപം നടത്തി ലാഭമാക്കി മാറ്റാം എന്നതായിരുന്നു നോട്ടം. അങ്ങിനെയാണ്, വികസ്വര വിപണികളിലേക്ക് വൻതോതിൽ വിദേശ പണം ഒഴുകിയെത്തിയത്.

ഇങ്ങിനെ ഒഴുകിയെത്തിയ പണം വളർച്ചാ നിരക്കുകൾ വർദ്ധിപ്പിച്ച്ചത് കൊണ്ട് സർക്കാരിന് പരാതിയുണ്ടായില്ല. എന്നാൽ ഈ പണം കടം വാങ്ങിയ പണത്തിനു തുല്യമാണെന്ന് അവർ കരുതിയില്ല; അല്ലെങ്കിൽ, കരുതിയിരുന്നു, പക്ഷെ അവഗണിച്ചു. എന്ത് കൊണ്ടാണിത് കടത്തിന് തുല്യം എന്ന് പറയുന്നത്? ഈ നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപിക്കുമ്പോൾ അവർ ഡോളറും കൊണ്ടാണ് വരിക. ആ ഡോളർ നമ്മൾ വാങ്ങി രൂപ കൊടുക്കുന്നു. ഈ ഡോളർ നമ്മുടെ വിദേശനാണയ ശേഖരത്തിലേക്ക് പോകും. ഈ പണം കയറ്റുമതികൾ മൂലമാണ് കിട്ടിയിരുന്നത് എങ്കിൽ തിരിച്ചു കൊടുക്കേണ്ട. പക്ഷെ, ഈ നിക്ഷേപകർ നാളെ തിരിച്ചു പോകാം. പോകുമ്പോൾ അവർ ഡോളറും കൊണ്ടാണ് പോകുക. അവർ ചോദിക്കുമ്പോൾ ചോദിക്കുന്ന ഡോളർ കൊടുക്കാൻ കഴിയണം. കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അത് രാജ്യത്തിന്റെ അന്താരാഷ്‌ട്ര തലത്തിലെ വിശ്വാസ്യതയെ തകർക്കും. കൂടുതൽ വലിയ തോതിൽ നിക്ഷേപങ്ങൾ പുറത്തേക്ക് ഒഴുകാൻ ആരംഭിക്കും. ഭാവിയിൽ നിക്ഷേപം രാജ്യത്തിലേക്ക് വരുന്നത് അവസാനിക്കും. അപ്പോൾ, ചോദിക്കുമ്പോൾ ഡോളർ കൊടുത്തേ തീരൂ. അങ്ങിനെ ഒരുപാട് കൊടുത്താൽ എന്ത് സംഭവിക്കും? അത് ആഭ്യന്തര കറൻസിയായ രൂപയുടെ മൂല്യമിടിക്കും.

വിവേകബുദ്ധിയുള്ള ഒരു സർക്കാർ ഇത് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്. എന്നാൽ, വളർച്ചാ നിരക്കിന്റെ ആഹ്ളാദതിമിർപ്പിൽ ഈ തിരിച്ചറിവ് എവിടെയുണ്ടാവാൻ? യഥാർത്ഥത്തിൽ കടം വാങ്ങിയ പണം കൊണ്ടുള്ള ഈ വളർച്ചാ പാത അപകടം നിറഞ്ഞതാണ്‌ എന്ന് അന്ന് തന്നെ ഇടതുപക്ഷ നിരീക്ഷകർ പറഞ്ഞതാണ്. അവർ "വളർച്ചാ വിരോധികർ" എന്നായിരുന്നു നവ-ലിബറൽ ആക്ഷേപം.

ഈ വളർച്ചാ പാതയ്ക്ക് മറ്റൊരു പ്രശ്നം കൂടിയുണ്ടായിരുന്നു. പൂർണമായും അസമത്വം നിറഞ്ഞതായിരുന്നു ഈ പാത. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രം ഗുണം ചെയ്ത, അവരുടെ ചോദനം മാത്രം വർദ്ധിപ്പിച്ച, ദരിദ്രജന വിഭാഗങ്ങളുടെ ജീവനോപാധികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട, ഒരു കാലയളവായിരുന്നു ഇത്. സമ്പന്നജനവിഭാഗങ്ങളുടെ ചോദനം വളർന്നത്‌ കൂടുതൽ ഇറക്കുമതിയധിഷ്‌ഠിതമായ ചരക്കുകളിലായിരുന്നു. അത് കൊണ്ട് തന്നെ ഇറക്കുമതികൾ വർദ്ധിച്ചു. ഒപ്പം തന്നെ എണ്ണ, സ്വർണ്ണം എന്നീ ചരക്കുകളുടെയും ഇറക്കുമതി വർദ്ധിച്ചു. ഇറക്കുമതിയുണ്ടാകുമ്പോൾ, ഡോളറിലാണ് വില നൽകേണ്ടത്. അത് വിദേശനാണയ നിക്ഷേപത്തെ ദുർബലപ്പെടുത്തും. വലിയ തോതിൽ നിക്ഷേപങ്ങൾ വന്നു കൊണ്ടിരുന്നപ്പോഴും അതിൽ ഒരു ഭാഗം ഇങ്ങിനെ ഇറക്കുമതികൾക്ക് നല്കാൻ മാറ്റി വെക്കപ്പെട്ടിരുന്നു എന്നത് മറച്ചു വെക്കാൻ കഴിയില്ല.

2008-ലെ ആഗോള പ്രതിസന്ധി

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഒരു ചെറിയ കാലവയളവിൽ വരാൻ പോകുന്ന അപകടത്തിന്റെ ഒരു ചെറിയ രൂപം കാട്ടി കൊടുത്തിരുന്നു എന്നതും ഓർക്കണം. പ്രതിസന്ധിയുണ്ടായപ്പോൾ, പുറം രാജ്യങ്ങളിലെ ധനവിപണികളിൽ തങ്ങൾക്കുണ്ടായ നഷ്ഠങ്ങൾ നികത്താൻ വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പുറത്തേക്ക് കൊണ്ട് പോയിരുന്നു. അവർക്കൊക്കെ ഡോളറിൽ പണം നല്കേണ്ടത് കൊണ്ട് തന്നെ രൂപയുടെ മൂല്യത്തിൻ മേൽ വലിയ സമ്മര്‍ദ്ധം അന്ന് തന്നെ ഉണ്ടായി. 2008 നും 2009 നും ഇടയ്ക്കു ഒരു ഡോളറിനുള്ള രൂപയുടെ മൂല്യം 40 രൂപയിൽ നിന്നും 52 രൂപയായി ഉയർന്നിരുന്നു.

എന്നാൽ, 2009-നു ശേഷം അമേരിക്കൻ സർക്കാരിന്റെ ചെലവ്-കൂട്ടൽ നയം മൂലം ഈ സ്ഥിതി മാറി. ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി ബാങ്കുകളുടെ കൈവശമുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ഇങ്ങിനെ എല്ലാ വർഷവും ബോണ്ടുകൾ വാങ്ങി കൊണ്ടിരുന്നത് കൊണ്ട് തന്നെ അത് വഴി ചിലവഴിച്ചു കൊണ്ടിരുന്ന പണം മുഴുവനും ആദ്യം അമേരിക്കൻ സമ്പദ് ഘടനയിലും, പിന്നീട് ആഗോള സമ്പദ് ഘടനയിലും ചെന്നെത്തി. ഇതിൽ വലിയൊരു ഭാഗം ഇന്ത്യയിലെ ഓഹരി കമ്പോളങ്ങളിലും വന്നു. ഈ പണം വരാൻ തുടങ്ങിയതോടു കൂടി ഇന്ത്യൻ ധനവിപണിക്ക് വീണ്ടും ജീവൻ വെച്ചു. വിദേശനാണയ നിക്ഷേപം വീണ്ടും വളരാൻ തുടങ്ങി. രൂപയ്ക്കു മൂല്യം കൂടി. അങ്ങിനെ ഒരു ഡോളറിനു 52 രൂപ എന്നായിരുന്നത് 2011-ന്റെ മദ്ധ്യത്തോടു കൂടി ഒരു ഡോളറിനു ഏകദേശം 44 രൂപ വരെ എത്തി നിന്നു. വിദേശ നിക്ഷേപകർ തിരിച്ചെത്തിയത്‌ മൂലമാണ് ഇതുണ്ടായത് എന്ന് അന്ന് തന്നെ മനസ്സിലാക്കണമായിരുന്നു. അവർ എപ്പോൾ വേണമെങ്കിലും വീണ്ടും തിരിച്ചു പോകാമെന്നും, അന്ന് വീണ്ടും ഇതേ പ്രതിസന്ധി തന്നെ വീണ്ടും ഉണ്ടാവും എന്നും തിരിച്ച്ചറിയേണ്ടതല്ലേ? അതുണ്ടായില്ല.

2012 മുതൽ വീണ്ടും മൂല്യതകർച്ച

ഇടതുപക്ഷ നിരീക്ഷകർ മുന്നറിയിപ്പ് നല്കിയിരുന്നത് പോലെ തന്നെ, 2012 ആരംഭം മുതൽ വന്ന പണം വീണ്ടും തിരിച്ചു പോകാൻ ആരംഭിച്ചു. അതായത്, ഇന്ന് നാം കാണുന്ന വലിയ തോതിലുള്ള മൂല്യതകർച്ച്ചയുടെ ആരംഭം 2012-ന്റെ ആരംഭം മുതലായിരുന്നു. 2011 ആഗസ്റ്റ്‌ മാസത്തിൽ ഒരു ഡോളറിനു 44 രൂപയായിരുന്നു. 2012 ജൂണ്‍ മാസത്തോടു കൂടി ഒരു ഡോളറിനു 55 രൂപ എന്ന സ്ഥിതിയായി. എന്ത് കൊണ്ടാണ് 2012 മുതൽ ഇങ്ങിനെ രൂപയ്ക്കു മൂല്യമിടിഞ്ഞത്? അവിടെയാണ് കറണ്ട് അക്കൗണ്ട് കമ്മി എന്ന പ്രതിഭാസത്തിന്റെ പ്രാധാന്യം.

നവലിബറൽ നയങ്ങളുടെ ഭാഗമായി കടന്നു വന്നിട്ടുള്ള ഒരു പ്രതിസന്ധിയാണ് വളർന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തുന്ന ഇറക്കുമതികളും, വളരാതെ നില്ക്കുന്ന കയറ്റുമതികളും കൂടി വരുത്തി വെച്ചിട്ടുള്ള വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. ഐ.റ്റി. സർവീസുകൾക്ക് അപ്പുറത്ത് കയറ്റുമതികൾ വളരാത്തത് മൂലം, ഇന്ത്യൻ സർക്കാരിന്റെ വിദേശനാണയ ശേഖരം വളരുന്നില്ല; എന്നാൽ, ഇറക്കുമതികൾ തുടരുന്നത് മൂലം അതിലേക്കായി കൊടുക്കാൻ കയ്യിലുള്ള വിദേശനാണയ ശേഖരം ചുരുങ്ങുന്നു. 2011-ന്റെ മദ്ധ്യം മുതൽ വളരെ വലിയ തോതിൽ തന്നെ കറണ്ട് അക്കൗണ്ട് കമ്മി വർദ്ധിച്ചു. 2012-ന്റെ തുടക്കത്തിൽ കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 20 ബില്ല്യണ്‍ ഡോളറായിരുന്നു; അതായത് ജി ഡി പിയുടെ 4 ശതമാനം. ഇന്ന്, കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 35 ബില്ല്യണ്‍ ഡോളറായി ഉയർന്നിട്ടുണ്ട്; അതായത്, ജി ഡി പിയുടെ 7 ശതമാനം. പ്രധാനമായും എണ്ണയും സ്വർണ്ണവുമാണ് ഇങ്ങിനെ ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകൾ.

ഉയർന്നു നില്ക്കുന്ന കറണ്ട് അക്കൗണ്ട് കമ്മി വിദേശ നിക്ഷേപകരെ പേടിപ്പെടുത്തുന്നതാണ്. കറണ്ട് അക്കൗണ്ട് കമ്മികൂടുന്ന സ്ഥിതിയുണ്ടായപ്പോൾ കൂടുതൽ വിദേശ നിക്ഷേപങ്ങൾ പുറത്തേക്ക് ഒഴുകാൻ ആരംഭിച്ചു. കറണ്ട് അക്കൗണ്ട് കമ്മി താരതമ്യേന കുറഞ്ഞു നില്ല്ക്കുന്ന മറ്റു വിപണികൾ തേടിയായിരുന്നു ആ പോക്ക്. വളരുന്ന കറണ്ട് അക്കൗണ്ട് കമ്മിയും വിദേശ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കും മൂലം വീണ്ടും രൂപയുടെ മൂല്യത്തിനു മേൽ സമ്മര്‍ദ്ധം വന്നു. അതാണ്‌ 2012 മുതലുള്ള മൂല്യതകർച്ച്ചയുടെ കാരണം. ഇതിന്റെ തുടർച്ച തന്നെയാണ് ഇന്നും നാം കാണുന്നത്.  

2012 മുതൽ പലവിധ പുതിയ കാരണങ്ങളും രൂപയുടെ മൂല്യ തകർച്ചക്കു ബലമേകിയിട്ടുണ്ട്. ഉദാഹരണത്തിന്, 2013 ജൂണിൽ അമേരിക്കയിലെ സർക്കാരിന്റെ "ഫിസ്കൽ സ്റ്റിമുലസ്" പദ്ധതി (അതായത്, സർക്കാർ ചെലവ് വർദ്ധിപ്പിക്കുന്ന പദ്ധതി) നിർത്തലാക്കും എന്ന് അറിയിപ്പ് വന്നു. അതായത്, അമേരിക്കൻ സർക്കാർ വാങ്ങി കൊണ്ടിരുന്ന പല ബോണ്ടുകളും വില്ക്കുകയോ, പുതിയ ബോണ്ടുകൾ വാങ്ങാതിരിക്കുകയോ ചെയ്യുമെന്നു. ഇത് കേട്ട പാതി, ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിൽ നിന്നും വിദേശ നിക്ഷേപം വലിയ തോതിൽ പുറത്തേക്ക് ഒഴുകി. ജൂണ്‍ 2013ലെ ആദ്യത്തെ മൂന്ന് ആഴ്ച്ച കൊണ്ട് തന്നെ വികസ്വര രാജ്യങ്ങളിൽ നിന്ന് 19 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് പോയി എന്നാണു ഒരു കണക്കു. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം 3 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് ഒഴുകിയിട്ടുണ്ടാകും എന്നും.  

കഴിഞ്ഞ രണ്ടു മാസത്തെ കാര്യം എടുത്താൽ, എടുത്തു പറയേണ്ട ഒരു പ്രതിഭാസമാണ് കറൻസി വിപണികളിലെ ഊഹകച്ചവടം. റിസർവ് ബാങ്കിന്റെ പുതിയ വാർഷിക റിപ്പോർട്ട്‌ പ്രകാരം അന്താരാഷ്‌ട്ര കറൻസി വിപണിയിലെ വലിയ തോതിലുള്ള ഊഹകച്ചവടം കാരണമാണ് രൂപയുടെ മൂല്യം താഴേക്കു പോയിക്കൊണ്ടിരിക്കുന്നത്.  ഇന്ത്യക്കുള്ളിൽ തന്നെയുള്ള പല ഊഹകച്ചവടങ്ങൾക്ക് മേലും റിസർവ് ബാങ്കിനു നിയന്ത്രണമില്ല. അതിനും മേലാണ് അന്താരാഷ്‌ട്ര കറൻസി വിപണികളിലെ വർദ്ധിച്ചു വരുന്ന ഊഹകച്ചവടം. കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന വൻതോതിലുള്ള മൂല്യതകർച്ച്ചക്ക് പിന്നിൽ ഈ ഊഹകച്ചവടം തന്നെ എന്ന് കണക്കുകൾ നിരത്തി റിസർവ് ബാങ്ക് പറയുന്നു (ഇതിനെ പറ്റി സി.പി. ചന്ദ്രശേഖറിന്റെ ലേഖനം ഇവിടെ വായിക്കാം). നിയന്ത്രണം ഇല്ലാത്തത് കൊണ്ട് തന്നെ ഈ പോക്ക് എവിടെ വരെ പോകും എന്നതിനെ ചൊല്ലി ഒരു തീർച്ചയുമില്ല. അത് കൊണ്ട് തന്നെയാവണം ചിദംബരം ക്ഷമ വേണം എന്ന് ഉപദേശിക്കുന്നത്; വേറെയൊന്നും ചെയ്യാനില്ലല്ലോ! അത്യന്തം അപകടം നിറഞ്ഞ ഒരു സമീപഭാവിയാണ് നമ്മെ തുറിച്ചു നോക്കുന്നത് എന്ന് ചുരുക്കം.

സർക്കാർ നടപടികൾ

മൂല്യതകർച്ച്ചയിൽ നിന്നും രൂപയെ രക്ഷിക്കാൻ ചെറിയ നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട് എങ്കിലും അവയൊന്നും കാര്യമായ ഗുണം ചെയ്തിട്ടില്ല. ആദ്യം സർക്കാർ ശ്രമിച്ചത് ഹ്രസ്വകാല പലിശ നിരക്കുകൾ വർദ്ധിപ്പിക്കാമോ എന്നതാണ്. അങ്ങിനെ വർദ്ധിപ്പിച്ചാൽ വിദേശ നിക്ഷേപകർ പോകില്ല എന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അത് കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. പിന്നെ, രൂപ കച്ചവടത്തിന് ഉപയോഗിക്കുന്ന കറൻസി ഡറിവേറ്റിവുകൾ നിയന്ത്രിക്കാൻ നോക്കി. പിന്നെ, സ്വർണ്ണം, വജ്രം തുടങ്ങിയ വില കൂടിയ ആഡംബര വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം എർപ്പെടുത്തി നോക്കി. പിന്നെ, വിദേശത്തെ ഇന്ത്യക്കാർക്ക് അവരുടെ പണം ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് കൂടുതൽ ആനുകൂല്യങ്ങൾ നല്കി നോക്കി. അത് പോലെ, പല പല മേഖലകളിൽ വിദേശനിക്ഷേപങ്ങൾ പുതിയതായി അനുവദിക്കുകയോ വിദേശനിക്ഷേപ പരിധികൾ ഉയർത്തുകയോ ചെയ്തു നോക്കി. പിന്നെ, ഹിന്ദുസ്ഥാൻ സിങ്ക്‌, ബാൽക്കൊ പോലെയുള്ള പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിൽക്കാനും അവയുടെ വിലകളുടെ പകുതിയെങ്കിലും വിദേശ നാണയത്തിൽ വരണം എന്നും ക്ളിപ്തപ്പെടുത്തി നോക്കി. പല പൊതുമേഖലാ കമ്പനികളോടും വിദേശത്തെ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ ബോണ്ടുകൾ ഇറക്കാൻ ആവശ്യപ്പെട്ടു. ഇതൊന്നിനും കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന രൂപയുടെ വലിയ മൂല്യതകർച്ചയെ തടയാനായിട്ടില്ല.

അതായത്, താത്കാലിക നടപടികൾ എടുത്തു രൂപയുടെ മൂല്യതകർച്ച തടയാമോ എന്നതാണ് സർക്കാരിന്റെ ശ്രമം. എന്നാൽ ഇത് കൊണ്ടൊന്നും വിദേശ നിക്ഷേപകരെ ആകർഷിക്കാനോ, വിദേശനാണയ ശേഖരം വർദ്ധിപ്പിക്കാണോ കയറ്റുമതികൾ വർദ്ധിപ്പിക്കാണോ സാധിച്ചിട്ടില്ല. കാരണം മുകളിൽ സൂചിപ്പിച്ച വർദ്ധിച്ചു വരുന്ന അന്താരാഷ്‌ട്ര തലത്തിലെ ഊഹകച്ചവടം തന്നെ. അടിസ്ഥാനപരമായി ആഗോളവൽക്കരണ നയങ്ങൾ സ്വാംശീകരിച്ച്ചു കഴിഞ്ഞാൽ, ആഗോള വിപണികളിലെ ചാഞ്ചാട്ടങ്ങൾക്ക് വഴങ്ങി കൊണ്ടേ മുന്നോട്ടു പോകാനാകൂ. ഇന്നത്തെ രൂപയുടെ മൂല്യതകർച്ച അതിനു ഒരു നല്ല ഉദാഹരണമാണ്. അതിനു തടയിടണമെങ്കിൽ, ആഗോളവല്ക്കരണ നയങ്ങൾ തിരുത്താനുള്ള പ്രത്യയശാസ്ത്ര ദൃഡത വേണം; വിദേശനിക്ഷേപങ്ങളിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ലാത്ത ഒരു വളർച്ചാ പാത രൂപപ്പെടുത്താനുള്ള സാമ്പത്തിക വീക്ഷണം ഉണ്ടാവണം; വിദേശനിക്ഷേപകരുടെ വരവിനും പോക്കിനും നിയന്ത്രണം എർപ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാവണം. നിർഭാഗ്യവശാൽ, ഇതൊന്നും തന്നെ ഇന്നത്തെ ഭരണകൂടത്തിനു ഇല്ല.

Source: Chintha weekly.
Note: The article was edited for some typos and ambiguities.

Monday, August 5, 2013

Poverty, Suresh Tendulkar and the $1 poverty line

Just in case people missed reading Planning Commission member Mihir Shah in The Hindu on the poverty line controversy. Shah says: "Suresh Tendulkar...computed poverty lines for 2004-05 at a level that was equivalent, in purchasing power parity (PPP) terms, to one U.S. dollar per person per day, which was the internationally accepted poverty line at that time". 
 
This is so outrageous a misrepresentation by the Planning Commission member! What are the facts?

Fact 1


The Tendulkar poverty line was drawn by taking the all-India urban poverty line as the basis for estimating every other poverty line in the country. With the urban poverty line as the basis, the parity levels at the State-level for rural and urban areas were separately estimated using a PPP method. Thus, the new State-level rural and urban poverty lines were at those levels at which the average national urban consumption levels can be attained (my old summary here). What is so "international" here?

Fact 2: 


There is NO methodological relationship between the Tendulkar poverty line and the international poverty line. Even Tendulkar did not claim it. There is only one sentence in the whole of the 39-page Tendulkar report that refers to anything in dollar terms, and that has nothing to do with its new method. That sentence in page 8 of the report is as follows: "the new poverty line happens to be close to, but less than, the 2005 PPP $1.25 per day poverty norm". Shah is making a virtue out of this passing statement!

Fact 3: 


The Tendulkar Committee tried to justify its poverty line based on 2 validating reasons. First, the urban population that corresponded in 2004-05 to the poverty line expenditure consumed 1776 calories per capita per day, which was close to the calorie norm of 1800 calories per capita per day suggested for India by the FAO. Secondly, the actual levels of urban per capita expenditure in 2004-05 were also sufficient to meet a defined “normative level of expenditure on education and health services” (yet, Shah says: "There is no value judgment being made about the adequacy of this amount of money for any meaningful purpose"!!).

Fact 4: 


These 2 "validating reasons" have been literally massacred by Madhura Swaminathan here.

Sunday, August 4, 2013

Notes on Zimbabwe, elections and land reform

Yesterday’s results from the 2013 elections in Zimbabwe show that Robert Mugabe is back with a bang! The Financial Times has a headline that is most interesting: “Mugabe, the ageing ‘master’, delivers knockout blow to rival”. Mugabe’s Zanu-PF party won more than 60% of the votes. Unlike last time, when the elections were reportedly rigged, this time monitors from the African Union have called the elections “peaceful, orderly, free and fair.”

The results show continuing anger against Tsvangirai after the Wikileaks cables had revealed in 2010 the links between his MDC and the U.S. The cables showed that Tsvangirai had asked Western countries to toughen economic sanctions on Zimbabwe after he lost the 2008 elections. Most opinion polls after that had shown the MDC sliding down.

Clearly, land reform loomed large during these elections too and Mugabe’s win is widely seen as a vindication of his party’s record of land reform. It may be useful to go back a bit into the history of land reform in Zimbabwe to understand the present situation there.

The situation in Zimbabwe today cannot be divorced from its history and the developmental path it was forced to follow after 1979. Zimbabwe was earlier Rhodesia, which received independence in 1979 under the popular leadership of Mugabe. The most important task of the new regime was land reform, in a country where most of the land was monopolised by white settlers. However, independence had come with riders. The most important rider was the signing of the Lancaster agreement that said that there should not be any land reform in Zimbabwe for a period of 10 years! This clause was written in to protect the holdings of white settlers. This was a bizarre condition to come with freedom, but then the then leadership had agreed to it.

For the next 10 years (1980-1990), Zimbabwe did not implement land reform at all (remarkable indeed for a backward country). In this period, the West was supposed to provide aid to Zimbabwe. However, aid was not sufficient and Zimbabwe was forced to enter into a deal with the IMF with structural adjustment conditionalities. Mugabe was an agreeing party to the IMF deal, and he never protested against its conditionalities in the 1980s. Precisely for this reason, he was the darling of the West, which ironically criticises him today. As a result of the IMF deal, the fundamentals of the Zimbabwe economy went from bad to worse. The Zimbabwean people were pushed to suffering, but the West continued to back Mugabe, thanks to his IMF deal and shelving of land reform.

In the 1990s, land reform became legal and Mugabe began steps to implement it (partly forced by the economic state and partly to strengthen his own black constituency from drifting away). In this period, the West defaulted on its aid promises. This then became a point of conflict between Mugabe and the West. The West wanted to stymie land reform at any cost, to protect the white settlers. And, slowly, for a variety of reasons, Mugabe became a fighter for land reform.

Now, when land reform began to be implemented, there was a huge reprisal from the white settlers, aided ably by the Western governments as well as the Western media. This was in the late-1990s and early-2000s. It was a time when the whole of Africa stood steadfast with Mugabe. The West went all out for a regime change in Zimbabwe by setting out a media blitzkrieg (part of this campaign was also a set of abusive-biographies of Mugabe published in the 2000s, like that by Martin Meredith). Funnily, the poor economic position of Zimbabwe was given as the justification for why there should be no land reform! But this was a direct result of the IMF deal of the 1980s; the best way that the West could hide this shame was to put all the blame on Mugabe (see the brilliant pieces by John Cherian in the archives of Frontline).

What has land reform done? I think few people know how remarkable some of the impacts have been. There has been, very importantly, the emergence of a black elite in agriculture (however locally powerful and “thuggish”), as has been well documented in the studies of scholars like Sam Moyo. This is a historic change that Mugabe’s land reform brought about, and we should not underestimate it.

The questions raised about whether land reforms led to destruction of Zimbabwe’s agriculture are slowly getting settled. See an interview with Professor Ian Scoones of the University of Sussex here. In a report in 2012, the New York Times pointed out another important facet of the impact of land reform:
“Before Zimbabwe’s government began the violent and chaotic seizure of white-owned farms in 2000, fewer than 2,000 farmers were growing tobacco, the country’s most lucrative crop, and most were white. Today, 60,000 farmers grow tobacco here, the vast majority of them black and many of them working small plots that were allotted to them in the land upheavals. Most had no tobacco farming experience yet managed to produce a hefty crop, rebounding from a low of 105 million pounds in 2008 to more than 330 million pounds this year. 
The success of these small-scale farmers has led some experts to reassess the legacy of Zimbabwe’s forced land redistribution, even as they condemn its violence and destruction.”
In an FAQ published on their site in July 2013, CNN cited World Bank to note that:
“…since 2009, Zimbabwe’s economy has started to recover from a decade-long crisis. The value of mineral exports increased by 230% during 2009-2011, while the value of agricultural exports increased by 101% during the same period. Growth in 2011 was led by strong growth in mining (50.5%), agriculture (17.1%) and services (16.3%), according to the World Bank.”
However, Mugabe is no saint. He was well involved in the IMF deal of the 1980s, but as time passed, he fell out with the West. To stay in power, he grossly violated human rights and shut down the free Press. That needs to be condemned. However, it is also important to note the nature of politics practised by the opposition in Zimbabwe too. It is clear that the victory of the opposition in Zimbabwe would be the defeat of land reform in Zimbabwe. There was never any doubt about this. For that reason, the fall of Mugabe would bring to power a West-friendly, neo-liberal, anti-land reform government in Zimbabwe.

The challenge ahead for the African leaders is to discuss and debate with Mugabe about his own future and usher in a democratic government. No doubt. But the contours of those talks will be set by the land reform movement within Zimbabwe. And the West needs to stay away. John Kerry's statement that the election results are not credible is typical of the US' habit: never learn from history.

Friday, June 21, 2013

ഇന്ത്യൻ സമ്പദ്-വ്യവസ്ഥയിലെ മുരടിപ്പ്

ആർ. രാംകുമാർ

ഇന്ത്യൻ സമ്പദ്-വ്യവസ്ഥ ഒരു വലിയ മാന്ദ്യത്തിന്റെ വക്കിലാണ്. ഇന്നത്‌ ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2007ൽ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയിലെ നവലിബറൽ സാമ്പത്തിക ശാസ്ത്രഞ്ഞന്മാർ ഉന്നയിച്ച ഒരു പ്രധാന വാദമായിരുന്നു decoupling-ന്റേതു. അതായത്, ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധിപ്പിച്ചു നിർത്തുന്ന കൊളുത്തുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഇല്ല. അത് കൊണ്ട്, ഇന്ത്യ പ്രതിസന്ധിയിൽ നിന്നും ഒഴിഞ്ഞു തന്നെ നില്ക്കും. ഈ വാദം ഇന്ന് നവലിബറലുകൾ തന്നെ തള്ളിയിരിക്കുന്നു. എല്ലാ മേഖലകളെയും ഇന്ന് മുരടിപ്പ് പിടികൂടിയിരിക്കുന്നു.

മുരടിപ്പിന്റെ വ്യാപ്തിയും രൂപവും

ഒന്ന്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ (ജി. ഡി. പി. യുടെ) വളർച്ചാ നിരക്കുകൾ ഇന്ന് അഞ്ചു ശതമാനത്തിൽ താഴെ എത്തി നില്ക്കുന്നു. ത്രൈമാസിക വളർച്ചാ നിരക്കിന്റെ കണക്കുകൾ പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്. 2011-12 വർഷത്തിന്റെ തുടക്കത്തിൽ 7 ശതമാനത്തിൽ കൂടുതൽ വളർന്നു നിന്നിരുന്ന സമ്പദ് ഘടന ആ വർഷത്തിന്റെ ഒടുക്കമെത്തിയപ്പൊൾ 5.1 ശതമാനത്തിൽ മാത്രമാണ് വളർന്നത്‌. 2012-13 ന്റെ ഒടുക്കത്തിൽ എത്തിയപ്പോൾ വളർച്ചാ നിരക്ക് അഞ്ചു ശതമാനത്തിൽ നിന്നും താണ് 4.8 ശതമാനത്തിൽ എത്തി നിൽക്കുന്നു. വളർച്ച ഏറ്റവും കൂടുതൽ ഇടിഞ്ഞത് കാർഷിക മേഖലയിൽ ആണ്. കൃഷിയുടെ വളർച്ചാ നിരക്കിലെ ഇടിവു കാർഷിക ഉത്‌പാദനത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ഒട്ടു മിക്ക വിളകളിലും കഴിഞ്ഞ വർഷത്തെ ഉത്പാദനം ഗണ്യമായി ഇടിഞ്ഞു. ഭക്ഷ്യ ധാന്യങ്ങളിൽ 3.5 %, നെല്ലിൽ 3.3 %, ഗോതമ്പിൽ 2.7 %, എണ്ണ കുരുക്കളിൽ 3.3 %, പരുത്തിയിൽ 2.9 %, കരിമ്പിൽ 7.2 % എന്നീ ശതമാന തോതുകളിലാണ് കഴിഞ്ഞ വർഷത്തെ ഉത്പാദനം ഇടിഞ്ഞത്. രണ്ടു ശതമാനത്തിൽ താഴെയാണ് കൃഷിയിൽ കഴിഞ്ഞ വർഷത്തെ വളർച്ച. വ്യവസായത്തിലും സർവീസസിലും വളർച്ചാ നിരക്കുകൾ ഇടിഞ്ഞു.


രണ്ടു, ഉത്പാദന പ്രതിസന്ധിയുടെ പ്രധാന കാരണം മൂലധന നിക്ഷേപത്തിൽ (gross capital formation) വന്നിട്ടുള്ള വലിയ കുറവാണ്. 2010-11 ൽ മൊത്തം ജി ഡി പിയുടെ 37 ശതമാനം വരെ മൂലധന നിക്ഷേപത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ, 2011-12 ൽ മൊത്തം ജി ഡി പിയുടെ 35 ശതമാനം മാത്രമേ മൂലധന നിക്ഷേപത്തിലേക്ക് പോയുള്ളൂ. സ്വകാര്യ കോർപ്പോറേറ്റു മേഖലയിലാണ് മൂലധന നിക്ഷേപത്തിലെ ഏറ്റവും കൂടുതൽ ഇടിവ്. ഇതുമായി ബന്ധപ്പെട്ടു കാണേണ്ട വിഷയമാണ് സമ്പദ് ഘടനയിൽ ചിലവുകൾ കിഴിച്ചു മിച്ചം വെക്കപ്പെടുന്ന പണത്തിന്റെ തോത് (savings rate). ഇങ്ങിനെ മിച്ചം വരുന്ന പണമാണല്ലോ മൂലധന നിക്ഷേപത്തിന് ഉപയോഗിക്കാൻ കഴിയുന്നത്‌. 2010-11 ൽ മൊത്തം ജി ഡി പിയുടെ 34 ശതമാനം പണം മിച്ചമായിരുന്നു. എന്നാൽ 2011-12 ൽ മൊത്തം ജി ഡി പിയുടെ 31 ശതമാനം മാത്രമേ മിച്ചമായിരുന്നുള്ളൂ. ഇവിടെയാകട്ടെ, കുടുംബങ്ങളുടെ കയ്യിൽ മിച്ചമായി വരുന്ന പണത്തിന്റെ തോതിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.

മൂന്നു, മൂലധന നിക്ഷേപവുമായും മിച്ചവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ബാങ്കുകളിൽ നിന്നുള്ള വായ്പ്പകളുടെ വളർച്ച. 2010-11നു ശേഷം ബാങ്കുകളുടെ വായ്പ്പകളിലും വളർച്ചാ മുരടിപ്പ് കാണാം. ബാങ്ക് വായ്പ്പകൾ 2011നും  2012നും ഇടയ്ക്കു 19 % കണ്ടു വളർന്നെങ്കിൽ 2012 നും 2013 നും ഇടയ്ക്കു 14 % കണ്ടു മാത്രമാണ് വളർന്നത്‌. മാർച്ച്‌ 2012-ൽ വായ്പ്പകളുടെ വളർച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളർച്ചാ നിരക്കിനേക്കാൾ വളരെ ഉയർന്നു നിന്നിരുന്നുവെങ്കിൽ, മാർച്ച്‌ 2013-ൽ വായ്പ്പകളുടെ വളർച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളർച്ചാ നിരക്കിനേക്കാൾ താഴെയായി. ബാങ്ക് വായ്പ്പകൾ വളരാത്തത് മൂലം തന്നെ സമ്പദ് ഘടനയിലെ ചോദനവും വളരാതെ തന്നെ നില്ക്കും. അത്തരത്തിലുള്ള ഒരു കുടുക്കിലാണ് നമ്മൾ ചെന്നെത്തി നില്ക്കുന്നത്. സാമ്പത്തിക വളർച്ചയിലെ മുരടിപ്പ് ബാങ്ക് വായ്പ്പകളുടെ തിരിച്ചടവ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. മാർച്ച്‌ 2012-ൽ ബാങ്കുകളുടെ കിട്ടാക്കടങ്ങൾ (NPA) അവരുടെ മൊത്തം വായ്പ്പയുടെ 3 % ആയിരുന്നെങ്കിൽ മാർച്ച്‌ 2013-ൽ അത് 4 % ആയി ഉയർന്നു.

നാല്, നവലിബറൽ നയങ്ങളുടെ ഭാഗമായി കടന്നു വന്നിട്ടുള്ള പുതിയൊരു പ്രതിസന്ധിയാണ് വളർന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തുന്ന ഇറക്കുമതികളും വളരാതെ നില്ക്കുന്ന കയറ്റുമതികളും കൂടി വരുത്തി വെച്ചിട്ടുള്ള വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. കയറ്റുമതികൾ വളരാത്തത് മൂലം, ഇന്ത്യൻ സർക്കാരിന്റെ വിദേശനാണയ മിച്ചം വളരുന്നില്ല; എന്നാൽ, ഇറക്കുമതികൾ തുടരുന്നത് മൂലം അതിലേക്കായി കൊടുക്കാൻ കയ്യിലുള്ള വിദേശനാണയ (ഡോളർ) ശേഖരം ചുരുങ്ങുന്നു. 2012-ന്റെ തുടക്കത്തിൽ കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 20 ബില്ല്യണ്‍ ഡോളറായിരുന്നു; അതായത് ജി ഡി പിയുടെ 4 ശതമാനം. ഇന്ന്, കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 35 ബില്ല്യണ്‍ ഡോളറായി ഉയർന്നിട്ടുണ്ട്; അതായത്, ജി ഡി പിയുടെ 7 ശതമാനം. ഈ വഴിക്ക് പോയാൽ, ഇറക്കുമതിക്ക് കൊടുക്കാൻ ഡോളറില്ലാത്ത അവസ്ഥയിലേക്ക് സമ്പദ് ഘടന എത്തും. ഇത് കൊണ്ട് കൂടിയാണ് സ്വർണ്ണത്തിന്റെ ഇറക്കുമതി കുറച്ചു കൊണ്ട് വരാൻ ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.

അഞ്ചു, വിദേശനിക്ഷേപം വലിയ തോതിൽ ആകർഷിച്ച്ചു കൊണ്ടാണ് ഇന്ത്യ ഇത് വരെ വിദേശനാണയ ശേഖരം പെരുപ്പിച്ചു കൊണ്ടിരുന്നത്. അങ്ങിനെയാണ് വർദ്ധിച്ചു വന്ന ഇറക്കുമതികൾക്ക് നല്കാൻ ആവശ്യത്തിനു ഡോളർ കണ്ടെത്തിയിരുന്നത്. ഇപ്പോഴും അത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാൽ, ആ വഴിയും മെല്ലെ അടയുകയാണ് എന്നാണു അനുമാനം. നേരിട്ടുള്ള വിദേശ നിക്ഷേപം കുറഞ്ഞു വരികയാണ് എന്ന് കണക്കുകൾ കാണിക്കുന്നു. ഇത് ഇറക്കുമതികൾക്ക് കൊടുക്കാൻ മിച്ചം വെച്ചിരുന്ന ഡോളറുകൾ കുറക്കുന്നു. ഉയർന്നു നില്ക്കുന്ന കറണ്ട് അക്കൗണ്ട് കമ്മിയും ധനകമ്മിയുമാണത്രെ വിദേശ നിക്ഷേപകർക്കു ഇന്ത്യയിൽ താത്പര്യം കുറഞ്ഞു വരാൻ കാരണം. ശരി തന്നെ. എന്നാൽ, മറ്റൊരു കാരണം കൂടിയുണ്ട്. ഏകദേശം 2014 ഓടു കൂടി അമേരിക്കയിലെ സർക്കാരിന്റെ "ഫിസ്കൽ സ്റ്റിമുലസ്" പദ്ധതി (അതായത്, മാന്ദ്യം മറികടക്കാൻ സർക്കാർ ചെലവ് വർദ്ധിപ്പിക്കുന്ന പദ്ധതി) നിർത്തലാക്കും എന്ന് അറിയിപ്പ് വന്നിട്ടുണ്ട്. അതായത്, അമേരിക്കൻ സർക്കാർ വാങ്ങി കൊണ്ടിരുന്ന പല ബോണ്ടുകളും വില്ക്കുകയോ, പുതിയ ബോണ്ടുകൾ വാങ്ങാതിരിക്കുകയോ ചെയ്യുമെന്നു. ഇത് കേട്ട പാതി, ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിൽ നിന്നും വിദേശ നിക്ഷേപം വലിയ തോതിൽ പുറത്തേക്ക് ഒഴുകുകയാണ്. ജൂണ്‍ 2013ലെ ആദ്യത്തെ മൂന്ന് ആഴ്ച്ച കൊണ്ട് തന്നെ വികസ്വര രാജ്യങ്ങളിൽ നിന്ന് 19 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് പോയി എന്നാണു ഒരു കണക്കു. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം 3 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് ഒഴുകിയിട്ടുണ്ടാകും എന്നും.

ആറു, ഇത്തരത്തിലുള്ള സാമ്പത്തിക വിപണികളിലെ മാറ്റങ്ങളും ഊഹകച്ചവടങ്ങളും ഏറ്റവും അധികം ബാധിച്ചിട്ടുള്ളത് കറൻസി വിപണിയെയാണ്. ധനമൂലധനം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയുണ്ടാകുമ്പോൾ, ഏതൊരു രാജ്യത്തിനും ഡോളറുകൾ വിൽക്കേണ്ടി വരും. അങ്ങിനെ ഡോളർ ശക്തിപ്പെടുകയും, ഇന്ത്യൻ രൂപ ദുർബലപ്പെടുകയും ചെയ്യുന്നു. ഇങ്ങിനെയാണ്‌ ഇന്ത്യൻ രൂപയുടെ മൂല്യം അടുത്ത കാലത്ത് ഗണ്യമായി ഇടിഞ്ഞിട്ടുള്ളത്. ഇതെഴുതുമ്പോൾ, ഒരു ഡോളറിനു മൂല്യം 59 ഇന്ത്യൻ രൂപ! 

മുരടിപ്പിന്റെ രാഷ്ട്രീയ പശ്ച്ചാത്തലം

എന്താണ് ഇന്നത്തെ സാമ്പത്തിക മുരടിപ്പിന്റെ രാഷ്ട്രീയ പശ്ച്ചാത്തലം? നമുക്കറിയാം, 1960കളിലും 1970കളിലും ഇന്ത്യൻ സമ്പദ് ഘടന വളർന്നത്‌ വെറും 3 ശതമാനം നിരക്കിലായിരുന്നു. ഈ സ്ഥിതിക്ക് ഒരു മാറ്റമുണ്ടായത് 1980കളിൽ ആയിരുന്നു. 1980കളുടെ ദശകത്തിൽ വളർച്ചാ നിരക്ക് 5.6 ശതമാനമായി ഉയർന്നു. വലിയ തോതിൽ സർക്കാരിന്റെ പൊതുചെലവും നിക്ഷേപവും വർദ്ധിപ്പിച്ചും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ പ്രത്യേകം ചെലവ് ചെയ്തും ആണ് 1970കളിലെ മുരടിപ്പിൽ നിന്നും ഇന്ത്യ കര കയറിയത്. 1991ൽ, അതായത് ഉദാരവല്ക്കരണ നടപടികളുടെ കാലഘട്ടത്തിൽ, വളർച്ചാ നിരക്കുകൾ വലിയ തോതിൽ ഉയർന്നു എന്നാണു നവ-ലിബറലുകൾ വാദിക്കുന്നത് എങ്കിലും, 1990കളുടെ ദശകത്തിൽ വളർച്ചാ നിരക്ക് വെറും 6.4 ശതമാനം മാത്രമായിരുന്നു. അതായത്, 1980കളേക്കാൾ അല്പ്പം മാത്രം മുകളിൽ. പിന്നെയെപ്പോഴാണ് വളർച്ചാ നിരക്കുകൾ ശരിക്കും വർദ്ധിക്കുന്നത്? 2000-ത്തിലെ ദശകത്തിന്റെ തുടക്കം മുതലാണ്‌ ഏഴു ശതമാനത്തിൽ നിന്നും മുകളിലേക്ക് വളർച്ചാ നിരക്കുകൾ ഉയരുന്നത്; കഴിഞ്ഞ ദശകം മുഴുവനായി എടുത്താൽ, 8.1 ശതമാനമാണ് ശരാശരി പ്രതിവർഷ വളർച്ചാ നിരക്ക്. ഇതെങ്ങിനെയുണ്ടായി?

2000-ത്തിലെ ദശകത്തിലെ ഒരു പ്രധാനപ്പെട്ട മാറ്റം വിദേശ നിക്ഷേപങ്ങളുടെ വലിയ തോതിലുള്ള വളർച്ചയാണ്. ഇന്ത്യയിലെ ഫിനാൻസ് വിപണിയിൽ വലിയ തോതിൽ തന്നെ വിദേശ നിക്ഷേപം വന്നു. ഈ വിദേശ-നിക്ഷേപ വളർച്ചയാണ് മൊത്തം സമ്പദ് ഘടനയുടെ വളർച്ചയെ ഉയർത്തിയത്‌. ശരിക്കും, ഇന്ത്യക്ക് ആവശ്യം വേണ്ടതിനേക്കാൾ കൂടുതൽ മൂലധനമാണ് ഇതിലൂടെ ഇന്ത്യയിൽ എത്തിപ്പെട്ടത്. അമേരിക്കൻ-യൂറോപ്പ്യൻ സമ്പദ്-ഘടനകൾ നന്നായി വളർന്നു കൊണ്ടിരുന്ന ഒരു സുവർണ്ണ കാലമായിരുന്നു ഇത്. ഇന്ത്യ ഈ വിദേശ നിക്ഷേപകർക്കു പ്രീയപ്പെട്ടതാവാൻ പല കാരണങ്ങളും ഉണ്ട്. ഇന്ത്യയിലെ വിപണികളുടെ ഉദാരവൽക്കരണം കാഴ്ച്ച വെച്ച വൻ-ലാഭ-സാധ്യതകൾ ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. ഒപ്പം, സാമാന്യം ഭേദപ്പെട്ട രീതിയിൽ വളർന്നു കൊണ്ടിരുന്ന സർവീസസ് മേഖലയും ഇന്ത്യക്ക് പുറത്തു ജോലി ചെയ്തിരുന്ന തൊഴിലാളികൾ നാട്ടിലേക്കയക്കുന്ന പണം എന്നിവയെല്ലാം ചേർന്ന് ആവശ്യത്തിൽ കൂടുതൽ ഡോളർ-ശേഖരം ഇന്ത്യക്ക് നേടിക്കൊടുത്തിരുന്ന സമയമായിരുന്നു അത്. അതായത്, വിദേശ നിക്ഷേപകർ സാധാരണ പേടിക്കുന്ന കറണ്ട് അക്കൗണ്ട് കമ്മി ഈ ഡോളർ-ശേഖരം കാരണം ഒരു വിഷയമല്ലാതായിരുന്നു. ആ വർഷങ്ങളിലൊക്കെ തന്നെ കറണ്ട് അക്കൗണ്ട് മിച്ചത്തിലായിരുന്നു ഇന്ത്യ.

ഈ വിദേശനിക്ഷേപം ഇന്ത്യക്കകത്തെ liquidity (അനായാസേന പണമാക്കി മാറ്റാവുന്ന വസ്‌തുക്കള്‍ കൈവശമുള്ള അവസ്ഥ) സ്ഥിതി വിപുലമാക്കി. ഈ അവസ്ഥയിൽ ബാങ്ക് വായ്പ്പകൾ വലിയ തോതിൽ വർദ്ധിക്കുന്ന സ്ഥിതിയുമുണ്ടായി. വർഷം 2000 ത്തിൽ ബാങ്ക് വായ്പ്പകൾ ജി ഡി പിയുടെ 22 ശതമാനം മാത്രമായിരുന്നു എങ്കിൽ ഇന്നത്‌ വർദ്ധിച്ചു ജി ഡി പിയുടെ ഏകദേശം 56 ശതമാനത്തിൽ എത്തി നില്ക്കുന്നു. ബാങ്ക് വായ്പ്പകൾ ഏറ്റവും കൂടുതൽ വർദ്ധിച്ച്ചത് സ്വകാര്യ വായ്പ്പാ രംഗത്തും (personal loans) ഭവന-റിയൽ എസ്റ്റെറ്റു ആവശ്യങ്ങൾക്കുമായിരുന്നു. വിദേശ-നിക്ഷേപത്തോടൊപ്പം ഇത്തരത്തിലുള്ള ബാങ്ക് വായ്പ്പകളും വർദ്ധിച്ചതോട് കൂടി, മൂലധന നിക്ഷേപവും വർദ്ധിക്കാൻ തുടങ്ങി. ഈ നിക്ഷേപങ്ങൾ സമ്പദ്-ഘടനയുടെ വളർച്ച ത്വരിതപ്പെടുത്തി. സമൂഹത്തിലെ ചില വർഗങ്ങൾക്ക്‌ (ധനികർക്കും കൊർപ്പൊറേറ്റ് മൂലധനശക്തികൾക്കും) പ്രത്യേകിച്ചും ഗുണകരമാകുന്ന രീതിയിലുള്ള വളർച്ച.

ഇത്തരത്തിലുള്ള വളർച്ച, പക്ഷെ, സർക്കാരിന്റെ നികുതി വരുമാനം നല്ല തോതിൽ തന്നെ കൂട്ടി. അങ്ങിനെ, അസമത്വം വർദ്ധിപ്പിക്കുന്ന വളർച്ചാ-പാതക്കിടയിലും സർക്കാരിന് മുതൽ മുടക്കും ചിലവും കൂട്ടാൻ കഴിഞ്ഞു. അങ്ങിനെ തൊഴിലുറപ്പ് പദ്ധതി, എൻ.ആർ.എച്.എം പോലുള്ള പല കേന്ദ്ര-പദ്ധതികളും ആവിഷ്ക്കരിക്കാൻ കഴിഞ്ഞു. കൂടുതൽ സർക്കാർ ചിലവും നിക്ഷേപവും ഗ്രാമീണ മേഖലയിലേക്ക് ഒഴുകിയതോട് കൂടി ഗ്രാമങ്ങളിലും ചലനങ്ങളുണ്ടായി. ഒരു രൂപ സർക്കാർ ചിലവിട്ടാൽ ഒരു രൂപയിൽ കൂടുതൽ ആകും അതിന്റെ പ്രഭാവം എന്ന പഴയ കേയ്നീഷ്യൻ സിദ്ധാന്തം ഓർക്കാം. വളർച്ച തുടരുകയും നികുതികൾ വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തത് കൊണ്ട് തന്നെ ബജറ്റ് കമ്മിയും ധന കമ്മിയും കുറച്ചു നിർത്താനും സർക്കാരിന് സാധിച്ചു. ഇത് വിദേശ-നിക്ഷേപകർക്കും ഇഷ്ടപ്പെട്ടു. അങ്ങിനെ കൂടുതൽ നിക്ഷേപങ്ങൾ വരുന്ന സ്ഥിതിയുണ്ടായി. എല്ലാം കൂടി ആഹ്ളാദമയം.

കൊണ്ട് നടന്നതും നീയേ, കൊണ്ട് ചെന്ന് കൊന്നതും നീയേ...

എന്നാൽ, ഈ വളർച്ചാ പാതയിൽ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടായിരുന്നു. വളർച്ചക്ക് ആധാരമായി ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തിയ വിദേശ-നിക്ഷേപം മുഴുവനും പോർട്ട്ഫോളിയോ രൂപത്തിൽ ഉള്ളവയായിരുന്നു. അതായത്, അവ ഉള്ളിലേക്ക് വന്ന അതേ ഊഹാപോഹ വഴികളിൽ കൂടി തന്നെ എപ്പോൾ വേണമെങ്കിലും തിരിച്ചും പോകാം. അങ്ങിനെ അവർ പോകുമ്പോൾ അവർക്ക് ഡോളർ കൊടുക്കണം. ഡോളർ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു വലിയ പ്രതിസന്ധിയിലേക്ക് കൊണ്ട് ചെന്നെത്തിക്കും; രാജ്യത്തിന്റെ വിശ്വാസ്യത തന്നെ അപകടത്തിലാകും. ചുരുക്കത്തിൽ, വന്ന വിദേശ-നിക്ഷേപം ഒക്കെ തന്നെ ഒരു തരം കടമായി തന്നെ പരിഗണിക്കാൻ കഴിയും. പോകുമ്പോൾ തിരിച്ചു കൊടുത്തേ പറ്റൂ.

മറ്റൊരു തലം കൂടിയുണ്ട്. ഒരു പരിധിയിൽ കൂടുതൽ വളർച്ച തുടരണമെങ്കിൽ ചോദനവും വളർന്നു കൊണ്ടേയിരിക്കണം. അങ്ങിനെ ചോദനം വളരണമെങ്കിൽ ജനങ്ങളുടെ വരുമാനത്തിൽ സുസ്ഥിരമായ വർദ്ധനവ് ഉണ്ടാവണം. എന്നാൽ, 2000-ത്തിലെ ദശകത്തിലെ ഒരു പ്രത്യേകത അത് അസമത്വം നിറഞ്ഞതായിരുന്നു എന്നതാണ്. അതായത്, ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ചോദന-വർദ്ധനവിൽ അടിസ്ഥാനപ്പെടുതിയല്ല സാമ്പത്തിക വളർച്ച ഉണ്ടായത്. അത് കൊണ്ട് തന്നെ, ആ വളർച്ചക്ക് പരിമിതികളും ഏറെയുണ്ടായിരുന്നു. ചോദന വളർച്ച അവസാനിച്ചതോട് കൂടി വളർച്ചയിലും ദൗർബല്യങ്ങൾ വന്നു. സ്വന്തം ചോദന ശക്തിയുടെ ബലത്തിലല്ല, മറിച്ചു ആഗോള സമ്പദ്-ഘടനയെ അടിസ്ഥാനമാക്കി മാത്രം ഇന്ത്യൻ വളർച്ചയുടെ സുസ്ഥിരത നിശ്ചയിക്കപെടുന്ന പരിതാപകരമായ സ്ഥിതിയുണ്ടായി.

2007ൽ ആഗോള പ്രതിസന്ധി പൊട്ടിപുറപ്പെട്ടപ്പോൾ ഇന്ത്യയിൽ ഉടനെ ഒരു തകർച്ച അനുഭവപ്പെട്ടില്ല എന്നത് ശരി തന്നെ. എന്നാൽ, തകർച്ചക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഒന്ന്, അമേരിക്കൻ-യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകൾ കുറഞ്ഞു. ഇറക്കുമതികൾ കുറഞ്ഞുമില്ല. രണ്ടു, ആ രാജ്യങ്ങളിലെ സാമ്പത്തിക തകർച്ച മൂലം വികസ്വര രാജ്യങ്ങളിൽ അവർ നിക്ഷേപിച്ചിരുന്ന മൂലധനം മെല്ലെ മെല്ലെ സ്വരാജ്യത്തിലേക്ക് തന്നെ പിൻവലിക്കപെടാൻ തുടങ്ങി. അങ്ങിനെ വിദേശ-നിക്ഷേപങ്ങൾ ഇന്ത്യയിൽ നിന്നും പിൻവലിക്കപ്പെടാൻ തുടങ്ങി. ഈ രണ്ടു പ്രതിഭാസങ്ങളും ചേർന്ന് സൃഷ്ടിച്ചതാണ് ഇന്നത്തെ മുരടിപ്പ്. ഒരു വശത്ത്‌ വ്യാപാര കമ്മി വളരാൻ തുടങ്ങി. മറു വശത്ത്‌, വിദേശ-നിക്ഷേപങ്ങൾ പുറത്തേക്കൊഴുകി. അങ്ങിനെ കറന്റു അക്കൌണ്ട് കമ്മി ഉണ്ടായി. രൂപയുടെ മൂല്യത്തിന്മേൽ വൻ-സമ്മർദം ഉണ്ടായി. വിദേശനിക്ഷേപം കുറഞ്ഞതോട് കൂടി സമ്പദ്-ഘടനയിലെ liquidity ചുരുങ്ങി. ബാങ്ക് വായ്പ്പകൾ പഴയ പോലെ ഉയരാതെയായി. മാത്രമല്ല, വളർച്ചയിലെ മാന്ദ്യം മൂലം തന്നെ, പല വലിയ വായ്പ്പകളും തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയായി. ബാങ്കുകളുടെ കിട്ടാകടങ്ങൾ വർധിച്ചു. അങ്ങിനെ, മൂലധന നിക്ഷേപങ്ങളും ചുരുങ്ങാൻ തുടങ്ങി. തന്മൂലം, വളർച്ചാ നിരക്കുകൾ വീണ്ടും താഴുന്ന സ്ഥിതി ഉണ്ടായി.

ഇത്തരം അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ ഉള്ള ഒരു വഴി സർക്കാരിന്റെ ചിലവുകൾ വർദ്ധിപ്പിക്കുന്ന കേയ്നീഷ്യൻ രീതിയാണ്. എന്നാൽ, വിദേശ-നിക്ഷേപത്തോടുള്ള ഭരണകൂടത്തിന്റെ സ്നേഹം ആ വഴിയും കൊട്ടിയടച്ചു. എങ്ങിനെ? വളർച്ച കുറഞ്ഞപ്പോൾ നികുതി വരുമാനവും കുറഞ്ഞു. അപ്പോൾ, സർക്കാർ ചിലവ് വർദ്ധിക്കണമെങ്കിൽ കടമെടുക്കണം. കടമെടുത്താൽ ബജറ്റ്-ധന കമ്മികൾ കൂടും. അപ്പോൾ വിദേശ-നിക്ഷേപകർ ഇന്ത്യയെ കൂടുതൽ ഭയക്കാൻ തുടങ്ങും. കൂടുതൽ വിദേശ-നിക്ഷേപം രാജ്യത്തിന് പുറത്തേക്ക് ഒഴുകാൻ അത് വഴി വെക്കും. ഡോളർ ശേഖരം വീണ്ടും കുറയും. രൂപയുടെ മൂല്യവും കുറയും. സർക്കാർ അത് ഭയക്കുന്നു. അതിനാൽ, കമ്മി കുറയ്ക്കുക എന്ന പ്രഖ്യാപനത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ചിലവുകൾ കുറയ്ക്കുക തന്നെ വേണം. ചിലവുകൾ വർദ്ധിക്കാത്തത് ചോദനം കൂടുതൽ കുറക്കുകയും വളർച്ചയെ കൂടുതൽ മുരടിപ്പിക്കുകയും ചെയ്യും. അങ്ങിനെ മുരടിപ്പിൽ നിന്നും കൂടുതൽ മുരടിപ്പിലേക്കു സമ്പദ്-ഘടന കൂപ്പുകുത്തുന്നു.

ചുരുക്കത്തിൽ, സാമ്രാജ്യത്വം തന്നെ വളർത്തി; സാമ്രാജ്യത്വം തന്നെ തളർത്തി; സാമ്രാജ്യത്വം തന്നെ തളർച്ചയിൽ നിന്നും പുറത്തു കടക്കാനുള്ള വഴികളും കൊട്ടിയടച്ചു വെച്ചിരിക്കുന്നു. ഇന്ത്യൻ സമ്പദ്-ഘടനയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയാണ് ഇത്. ഈ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ ഒരു വഴിയെ ഉള്ളൂ. സാമ്രാജ്യത്വം നിശ്ചയിക്കുന്ന അച്ചുതണ്ടിൽ നിന്നും സമ്പദ്-ഘടനയുടെ വഴി മാറ്റുക. സാധാരണ ജനങ്ങളുടെയും ദരിദ്രരുടെയും വരുമാനം സുസ്ഥിരമായി വർദ്ധിപ്പിക്കാൻ കഴിയുന്ന നടപടികൾ സ്വീകരിക്കുക. ചോദനം വർദ്ധിപ്പിക്കാൻ ഉതകുന്ന സർക്കാരിന്റെ ഇടപെടൽ ശക്തിപ്പെടുത്തുക. ഉദാഹരണത്തിന്, തൊഴിലുറപ്പ് പദ്ധതി വലിയ തോതിൽ വ്യാപിപ്പിക്കുക. പൊതുമൂലധന നിക്ഷേപങ്ങൾ ഉയർത്തുക. അതിനായി നികുതി വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുക. ബാക്കി പണം കടങ്ങളിലൂടെ സ്വരൂപിക്കാൻ ശ്രമിക്കുക. അങ്ങിനെ, പല തലങ്ങളിൽ നിന്നുമുള്ള ജനാധിപത്യപരമായ ഇടപെടലുകൾ വഴിയേ സമ്പദ്-ഘടനയെ ഇന്നത്തെ മുരടിപ്പിൽ നിന്നും സാമ്രാജ്യത്വത്തിന്റെ അച്ചുതണ്ടിൽ നിന്നും മോചിപ്പിക്കാൻ കഴിയൂ. പക്ഷെ ഇതിനൊക്കെ വേണ്ടുന്ന രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇവിടെയില്ല. അത് കൊണ്ട് തന്നെ മുരടിപ്പ് സമീപ ഭാവിയിൽ കൂടുതൽ ശക്തമാവാനേ സാധ്യതകൾ കാണുന്നുള്ളൂ.

Source: Chintha weekly.

Sunday, March 3, 2013

ചെലവ് ചുരുക്കാന്‍ മാത്രം ഒരു ബജറ്റ്

ആര്‍ രാംകുമാര്‍

2013-14ലെ ബജറ്റിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; ചെലവ് ചുരുക്കുക, ധനക്കമ്മി കുറയ്ക്കുക, അതുവഴി വളര്‍ച്ചാനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെക്കൊണ്ട് പലിശനിരക്കുകള്‍ കുറപ്പിക്കുക. താരതമ്യത്തിനായി രണ്ടുവര്‍ഷം എടുക്കാം. 2011-12ഉം 2013-14ഉം. 2011-12ല്‍ ധനക്കമ്മി 5.9 ശതമാനമായിരുന്നു. 2013-14ല്‍ ഇത് 4.5 ശതമാനമായി കുറയുമെന്നാണ് അനുമാനം. അതേസമയം, 2011-12ല്‍ മൊത്തം നികുതിവരുമാനം ജിഡിപിയുടെ 10.1 ശതമാനമായി. ഇത് 2013-14ല്‍ 11.1 ആയി മാത്രമേ ഉയരുകയുള്ളൂ. അതിനര്‍ഥം ബജറ്റിന്റെ മൊത്തം തന്ത്രം ചെലവുചുരുക്കല്‍ നിര്‍ബന്ധിതമാക്കുന്നു എന്നതാണ്.

ചെലവു ചുരുക്കല്‍ കഴിഞ്ഞവര്‍ഷം (2012-13 ല്‍) തന്നെ ആരംഭിച്ചു. 2012-13ല്‍ 14.9 ലക്ഷം കോടി രൂപ ചെലവ് ചെയ്യുമെന്നാണ് അന്നത്തെ ബജറ്റില്‍ പറഞ്ഞത്. എന്നാല്‍, ചെലവ് ചെയ്തതോ 14.3 ലക്ഷം കോടി മാത്രം. അതായത് 60,100 കോടി രൂപ കുറവ്. പ്ലാന്‍ ചെലവെടുത്താല്‍ ഇതിലും കഷ്ടമാണ്. 2012-13ല്‍ 5.2 ലക്ഷം കോടി രൂപ ചെലവ് ചെയ്യുമെന്ന് പറഞ്ഞിടത്ത് ചെലവഴിച്ചത് 4.3 ലക്ഷം കോടി മാത്രം, 91,838 കോടി രൂപ കുറവ്. 2013-14 ലെ അടങ്കലിനെ 2012-13ലെ ശരിക്കുള്ള ചെലവുമായി താരതമ്യം ചെയ്താല്‍ 1.3 ലക്ഷം കോടി രൂപ കൂടുതല്‍ വകയിരുത്തിയെന്നു കാണാം. ഇതാണ് ചിദംബരത്തിന്റെ വാദവും. എന്നാല്‍, ഈ കണക്ക് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. 2013-14ലെ അടങ്കലിനെ 2012-13ലെ അടങ്കലുമായി താരതമ്യം ചെയ്യണം. അങ്ങനെ ചെയ്യുമ്പോള്‍ പ്ലാന്‍ചെലവ് വര്‍ധിച്ചത് വെറും 34,297 കോടി രൂപ മാത്രം! വിലക്കയറ്റം കണക്കില്‍പ്പെടുത്തിയാല്‍ കുറഞ്ഞിരിക്കുക പോലും ആകാം. കഴിഞ്ഞവര്‍ഷം ചെലവഴിക്കാതിരിക്കുക എന്ന തന്ത്രമാണ് അവലംബിച്ചതെങ്കില്‍, ഇക്കൊല്ലം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ് ധനക്കമ്മി കുറയ്ക്കാനുള്ള തന്ത്രം. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത് സബ്സിഡികളൊക്കെ ജിഡിപിയുടെ രണ്ടുശതമാനമായി കുറയ്ക്കുമെന്നാണ്. ഇക്കൊല്ലം പറഞ്ഞത് സബ്സിഡികള്‍ ജിഡിപിയുടെ 1.75 ശതമാനമായി കുറയ്ക്കുമെന്നാണ്. എന്താണ് ഈ ശതമാനക്കണക്കിന്റെ സാമ്പത്തികാടിസ്ഥാനം? ഒരു മേഖലയ്ക്ക് എത്ര സബ്സിഡി വേണമെന്നത് തീരുമാനിക്കുന്നത് വെറുതെ ഒരു ശതമാനക്കണക്കു വച്ചല്ല. മറിച്ച്, ആ മേഖലയ്ക്ക് എത്ര സബ്സിഡി വേണമെന്ന് ശാസ്ത്രീയമായി കണക്കുകൂട്ടിയാകണം. മറിച്ച് ചിന്തിക്കുന്നത് പ്രത്യയശാസ്ത്രപരമായ അന്ധതയാണ്.

ഏതു മേഖലയിലാണ് ഏറ്റവും കൂടുതല്‍ സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്? അതും വ്യക്തമായി കുറിച്ചിട്ടുണ്ട്; പെട്രോളിയം. 2012-13ല്‍ പെട്രോളിയം സബ്സിഡി 96,880 കോടി രൂപയായി എങ്കില്‍ 2013-14ല്‍ കണക്കുവച്ചിട്ടുള്ളത് 65,000 കോടി രൂപ മാത്രം. അതായത് 31,880 കോടി രൂപ കുറവ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വില ഇനിയും കൂട്ടാമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തീരുമാനിച്ചെന്ന് സാരം. ഇതിനുപുറമെയാണ് ആഗോളവിലകളുടെ ചുവടുപിടിച്ച് വില കൂട്ടാനുള്ള തീരുമാനം. രണ്ടുംകൂടി ചേര്‍ന്നാല്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വിലകള്‍ ഇനിയും കുതിച്ചുയരും. ഈ പ്രഖ്യാപനം പണപ്പെരുപ്പനിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാമ്പത്തിക കാലാവസ്ഥയിലാണെന്നത് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നതേയില്ല. അതുപോലെയാണ് ഭക്ഷ്യസുരക്ഷാ ബില്ലിന് 10,000 കോടി മാത്രം നീക്കിവച്ച തീരുമാനം. ബില്‍ നടപ്പില്‍ വന്നാല്‍ ഇതിലും കൂടുതല്‍ ചെലവ് വരുമെന്ന് വ്യക്തമാണ്. ആ പൈസ എവിടെ നിന്നു വരും? സബ്സിഡി കുറയ്ക്കുന്നതിനോടൊപ്പം പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലൊക്കെ ചെലവിന്റെ വളര്‍ച്ചാനിരക്ക് കുറയുകയും ചെയ്യുന്നുണ്ട്. "ഇക്കണോമിക് സര്‍വീസസ്" എന്ന മേഖലയെടുത്താല്‍ ചെലവിന്റെ വളര്‍ച്ചാനിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 6.8 ആയി കുറഞ്ഞതായി കാണാം. കൃഷിയും അനുബന്ധമേഖലയും എടുത്താല്‍, ചെലവിന്റെ വളര്‍ച്ചാനിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി കുറഞ്ഞു. കൃഷിയിലെ മൂലധന മുതല്‍മുടക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രാജ്യം മുഴുവനും വന്‍വരള്‍ച്ചയെ നേരിടാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്. എന്നിട്ടും ജലസേചനത്തിന് വകയിരുത്തിയത് 698 കോടി രൂപ മാത്രം. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. അവിടെയാണ് ചെലവ് ചുരുക്കലിന്റെ ഒരു മുഖം തുറന്നത്.

2012-13ല്‍ പദ്ധതിക്ക് ബജറ്റില്‍ നീക്കിവച്ചത് 33,000 കോടി രൂപയായിരുന്നു. ഗ്രാമങ്ങളിലെ ധനികകര്‍ഷകരുടെയും ഭൂസ്വാമിമാരുടെയും കടുത്ത എതിര്‍പ്പും സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും കാരണം പദ്ധതിനിര്‍വഹണം ആശയക്കുഴപ്പത്തിലാണ്. 2012-13ല്‍ പദ്ധതിക്കായി യഥാര്‍ഥത്തില്‍ ചെലവായത് 29,387 കോടി രൂപ മാത്രമാണ്. അതായത് വകയിരുത്തിയതില്‍ നിന്ന് 4000 കോടി രൂപ കുറവ്. ഈ ബജറ്റിലും മുപ്പത്തി മൂവായിരം കോടി നീക്കിവച്ചു. എന്നിട്ട് ഇത് കഴിഞ്ഞവര്‍ഷത്തെ യഥാര്‍ഥ തുകയേക്കാള്‍ കൂടുതലാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഉറപ്പിച്ചുപറയാം, തൊഴിലുറപ്പു പദ്ധതിക്കായി ഒരു പൈസ കൂടുതല്‍ നീക്കിവയ്ക്കാത്തത് ഈ സുപ്രധാന പദ്ധതി വിജയകരമായി നടത്തുന്നതിനുള്ള സര്‍ക്കാരിന്റെ പരിപൂര്‍ണ പരാജയവും താല്‍പ്പര്യക്കുറവുമാണ് തെളിയിക്കുന്നത്. ചെലവ് വലിയതോതില്‍ കഴിഞ്ഞവര്‍ഷം ചുരുക്കിയെന്ന് പറഞ്ഞല്ലോ. എന്നാല്‍, അത് കോര്‍പറേറ്റ് നികുതിയിളവ് കൂടുതലായി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കിയില്ല. 2011-12ല്‍ കോര്‍പറേറ്റ് നികുതിദായകരില്‍ നിന്നുള്ള കിട്ടാപ്പണം 61,756 കോടിയായിരുന്നു. അടുത്തവര്‍ഷം അത് 68,008 കോടിയായി വര്‍ധിച്ചു. പത്തു ശതമാനം വര്‍ധന. എന്നാല്‍, 2011-12ല്‍ മൊത്തം നികുതിയിലെ പിരിഞ്ഞുകിട്ടാത്ത തുക 5.33 ലക്ഷം കോടി രൂപയായിരുന്നു. അടുത്തവര്‍ഷം അത് 5.73 കോടിയായി. ഏഴുശതമാനം വര്‍ധന. കോര്‍പറേറ്റുകളില്‍ നിന്നുള്ള കിട്ടാനികുതി ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഉയര്‍ന്നതെന്ന് കാണാം. ബജറ്റ് രേഖയില്‍തന്നെ പിരിഞ്ഞുകിട്ടാത്ത പ്രത്യക്ഷ-പരോക്ഷ നികുതി വരുമാനത്തിന്റെ തോത് വര്‍ധിച്ചുവരികയാണെന്ന് സമ്മതിക്കുന്നു. കോര്‍പറേറ്റുകളില്‍ നിന്ന് നികുതി പിരിക്കാതെ വിടുന്നതില്‍ ഒരു വൈക്ലബ്യവും തോന്നാത്ത സര്‍ക്കാര്‍ പാവപ്പെട്ടവന്റെ സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിന് പരിധിവിട്ട് ശ്രമിക്കുന്നു. സാമൂഹ്യചെലവുകളില്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കല്‍ വരുത്തുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ ലോകത്താകെ ജനങ്ങള്‍ രോഷത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.

ഒരു ഘട്ടത്തില്‍ പാശ്ചാത്യരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വികസ്വര രാജ്യങ്ങളോട് ഉപദേശിച്ചത് കമ്മി കുറയ്ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ്. പ്രതിസന്ധിഘട്ടം വന്നപ്പോള്‍ അവര്‍ തന്നെ എല്ലാ ചട്ടവും ലംഘിച്ച് ബജറ്റ് കമ്മികള്‍ ഉയര്‍ത്തി. എന്നാല്‍, കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ ശക്തമായ സമരങ്ങളിലേക്ക് നയിച്ചു. ആ സമരങ്ങള്‍ ശക്തരായ പല ഭരണാധികാരികളെയും സ്ഥാനഭ്രഷ്ടരാക്കി. കമ്മി കുറയ്ക്കല്‍ വരുമാനത്തില്‍ അധിഷ്ഠിതമാകണമെന്നും അല്ലാതെ ചെലവ് കുറച്ചുകൊണ്ടല്ല വേണ്ടതെന്നുമുള്ള യാഥാര്‍ഥ്യബോധം പതുക്കെ എല്ലാവരിലും എത്തുകയാണ്. എന്നാല്‍, ഇന്ത്യാ ഗവണ്‍മെന്റ് ലോകത്താകെയുള്ള ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ല. അവര്‍ക്ക് അത് കേള്‍ക്കാന്‍ താല്‍പ്പര്യവുമില്ല. ഇതിന് 2014ല്‍ ജനങ്ങള്‍ മറുപടി പറയുമോ? പറയുമെന്നാണ് എല്ലാ സൂചനയും.

Friday, March 1, 2013

A budget, just to cut spending

R. Ramakumar

Budget 2013-14, in a sense, had just one big objective: to cut fiscal deficit drastically and create a case for growth-promoting monetary policy intervention by the Reserve Bank of India. Let us take two time points: 2011-12 and 2013-14. In 2011-12, the fiscal deficit was 5.9 per cent, which is projected to fall to 4.5 per cent in 2013-14. At the same time, the gross tax revenue is expected to grow slower from 10.1 per cent of GDP in 2011-12 to 11.1 per cent of GDP in 2013-14. In other words, the overall strategy of the budget necessarily entails a cut in expenditures.

The strategy to cut expenditures had already begun from the last financial year, or 2012-13. Compared to the budgeted total expenditure of 14.9 lakh crore, the government actually spent only 14.3 lakh crore, or Rs 60,100 crore less. If we take plan expenditures, the fall was steeper; compared to the budgeted amount of 5.2 lakh crore, the government spent only 4.3 lakh crore or Rs 91,838 crore less. As a result, comparisons of budgeted allocations for 2013-14 with the revised estimates of 2012-13 are misleading. For instance, the budget shows a rise in plan expenditures between 2012-13 (RE) and 2013-14 (BE) of 1.3 lakh crore. However, if the 2012-13 (BE) and 2013-14 (BE) are compared, the rise in plan expenditures is only 34,297 crore! In real terms, this may even represent stagnation, if not a fall.

If the government simply refused to spend last year, the strategy for the coming year is to drastically cut subsidies. Last year, the government had announced that subsidies would be limited to 2 per cent of the GDP. As if that was not enough, the announcement this year is to limit subsidies to 1.75 per cent of the GDP. There is absolutely no economic rationale for such arbitrary targets being set for subsidy outlays. The amount of subsidies to be provided to each sector is to be determined by how much each sector needs, given its overall socio-economic significance. To subject it to such arbitrary cuts is nothing but dogmatic thinking.

Which sector is likely to face the sharpest cut in subsidies? Undoubtedly, petroleum. Compared to Rs 96,880 crore in 2012-13, the budgetary allocation for petroleum subsidies in 2013-14 is only Rs 65,000 crore, or Rs 31,880 crore less. Thus, the government is determined to sharply raise petroleum prices in the coming year. This is quite apart from the declared policy of shifting petroleum prices according to global price changes. That such a policy is being declared in the midst of persistent inflation rates does not appear to bother the government. Further, the allocation for food subsidy is raised only by Rs 10,000 crore, while the requirement is likely to be far higher in the light of the contemplated food security legislation. Where will the money come from?

Apart from proposing cuts in subsidies, the growth rates of expenditures on major economic sectors are also set to fall in 2013-14 as compared to 2012-13. For economic services as a whole, the growth of revenue expenditure is to fall from 13.5 per cent between 2011-12 and 2012-13 to 6.8 per cent between 2012-13 and 2013-14. In agriculture and allied sectors, the growth of revenue expenditure is to fall from 7.9 per cent between 2011-12 and 2012-13 to 5.6 per cent between 2012-13 and 2013-14. Capital expenditures in agriculture are set of fall in absolute terms. Thanks to last year’s poor rainfall, we are staring at one of the worst drought years in many years in rural India. Yet, the rise of revenue expenditure for irrigation and flood control is just Rs 698 crore.

Yet another example of expenditure compression is in the flagship programme of the government: the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS). In 2012-13, the budgeted allocation for MGNREGS was Rs 33,000 crore. The implementation of the scheme has been in doldrums, thanks to governmental inaction and the strong opposition to the scheme from landlords and rich peasants in the villages. As a result, the actual expenditure on MGNREGS in 2012-13 was lower at Rs 29,387 crore, or about Rs 4000 crore less. For 2013-14, the government has allocated only Rs 33,000 and claimed an increase over the actual estimates of 2012-13. However, the fact that not a rupee more than last year’s budgeted allocation has been earmarked for MGNREGS shows complete governmental disinterest in successfully implementing its own flagship scheme.

The deliberate cut in spending for the last year did not prevent the government from allowing corporate tax exemptions to rise in the last year. In 2011-12, the revenue foregone from corporate taxpayers was Rs 61,756 crore, which has risen to Rs 68,008 crore in 2012-13. This represents a 10 per cent rise. If we take the aggregate tax revenues, the amount foregone was Rs 5.33 lakh crore in 2011-12 and Rs 5.73 lakh crore in 2012-13. This represents a 7 per cent rise, which is lower than the rise in corporate tax income foregone. As the budget document admits, “the total revenue foregone is showing an upward trend, both for direct and indirect taxes.” While the government does not appear to have any qualms in allowing corporate taxes to go uncollected, it puts its foot down in the case of subsidies for the poor.

Across the world, people are rising in anger against policies of financial austerity, which have led to sharp cuts in social spending. Western governments, who once lectured developing countries about the need for cutting deficits, have themselves broken all rules to raise deficits in times of crisis. All efforts to cut deficits have met with powerful people’s struggles, and these struggles have already pulled down many powerful rulers. There is increasing realisation that deficit reduction has to be revenue-led, and not expenditure-led. Yet, the Indian government appears to be in no mood to listen to voices of people from across the globe. Will its people reply in 2014? All indications are in the affirmative.

Source: http://www.asianage.com/columnists/poll-calculation-gone-wrong-757