Wednesday, July 14, 2010

Food insecurities

My article in the latest issue of Frontline:

Frontline

Volume 27 - Issue 15 :: Jul. 17-30, 2010


COVER STORY

Food insecurities

R. RAMAKUMAR

The most efficient way of addressing the problem of food inflation is to expand and deepen the public distribution system.

Read on at http://www.flonnet.com/fl2715/stories/20100730271513000.htm

Thursday, April 29, 2010

ക്രിക്കെറ്റ്, സ്വാതന്ത്ര്യം, കച്ചവടം


ആര്‍ രാംകുമാര്‍

ക്രിക്കെറ്റും ഐ പി എല്ലുമായി ബന്ധപ്പെട്ട ഏറ്റവും ദുര്‍ഗന്ധപൂര്‍ണമായ അഴിമതി കഥകളുടെ ദിനങ്ങളാണല്ലോ കടന്നു പോകുന്നത്. ജനപ്രതിനിധികളും വന്‍കിട കുത്തകകളും തമ്മില്‍ നിലനില്‍ക്കുന്ന ദുഷിച്ച സാമ്പത്തിക ബന്ധങ്ങള്‍ മറനീക്കി പുറത്തു വരികയാണ്. മുതലാളിത്തത്തിന്റെ ഇന്നത്തെ ഉയര്‍ന്ന രൂപത്തില്‍, പണം കളിയെ പൂര്‍ണമായും കീഴടക്കുന്ന പ്രക്രിയ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ പോലും വലിയ പ്രതിഷേധം സൃഷ്ടിച്ചിരിക്കുന്നു. മുതലാളിത്തത്തിനുള്ളില്‍ കളിയുടെയും കളിക്കാരുടെയും വിനോദത്തിന്റെയും ചരക്കുവല്‍ക്കരണം വലിയ തോതില്‍ നടക്കും എന്നത് ഒരു അദ്ഭുതമോ പുതുമയുള്ള വിഷയമോ അല്ല. എന്നാല്‍ ഇന്ന് ഏവരെയും, മുതലാളിത്ത വക്താക്കളെ പോലും, അമ്പരിപ്പിക്കുന്നത് ഈ ചരക്കുവല്‍ക്കരണത്തിന്റെ ആഴവും വലിപ്പവും ആണ്.

ഈ ചെറുലേഖനത്തിന്റെ മുഖ്യലക്‌ഷ്യം നമുക്കിടയില്‍ ചുരുള്‍ നിവര്‍ത്തുന്ന ക്രിക്കെറ്റിന്റെയും കളിക്കാരുടെയും ഇന്നത്തെ ചരക്കുവല്‍ക്കരണത്തെ അല്പം ചരിത്രപരമായി വിലയിരുത്തുകയാണ്. ക്രിക്കെറ്റും മാര്‍ക്സിസ്റ്റുകാരും തമ്മിലുള്ള ബന്ധത്തെ പലരും പലപ്പോഴും അല്പം സംശയത്തോടെയാണ് കാണുന്നത്. ചില ഉദാഹരണങ്ങള്‍: ക്രിക്കെറ്റ് ഒരു ഫ്യൂഡല്‍ വിനോദമാണ്‌. അത് കോളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ കളിച്ചിരുന്ന കളിയാണ്. അധികം ശാരീരികബലം ആവശ്യമില്ലാത്ത, അധികം തളരെണ്ടതില്ലാത്ത, അധികം ദേഹം അനങ്ങേണ്ടീടാത്ത ഈ കളിയില്‍ മാര്‍ക്സിസ്റ്റുകാര്‍ ശ്രദ്ധിക്കുന്നത് ശരിയല്ല. ഇങ്ങനെ പോകുന്നു കളിയാക്കലുകള്‍. എന്നാല്‍ ക്രിക്കെറ്റിന്റെ തുറന്ന വാനിജ്ജ്യവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍, ക്രിക്കെറ്റിനെ ചരിത്രപരമായി പരിശോധിച്ച് ചില ഓര്‍മപ്പെടുത്തലുകള്‍ ഈ അവസരത്തില്‍ ആവശ്യമാണ്‌ എന്ന് തോന്നുന്നു.

മേല്‍പ്പറഞ്ഞ കളിയാക്കലുകള്‍ പൂര്‍ണമായും ചരിത്രനിഷേധപരമായ ഒരു കാഴ്ചപ്പാടില്‍ നിന്നുമാണ് വരുന്നത് എന്ന് പറയാതെ വയ്യ. പലര്‍ക്കും അദ്ഭുതം ആയി തോന്നിയേക്കാം, ആധുനിക സ്പോര്‍ട്സിന്റെ സോഷ്യോലോജിയെ കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ കൂടുതലും മാര്‍ക്സിസ്റ്റു കാഴ്ചപ്പാടില്‍ നിന്നുമാണ്. സ്പോര്‍ട്സും സമൂഹവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സ്പോര്‍ട്സിന്റെയും കളിക്കാരുടെയും സാമൂഹ്യ പരിസരത്തിനു ഒരു തരം "സാംസ്കാരിക രാഷ്ട്രീയം" (cultural politics) പകര്‍ന്നു കൊടുക്കുന്നു എന്നതാണ് ഈ പഠനങ്ങളുടെ സാരം. ഈ സാംസ്കാരിക രാഷ്ട്രീയത്തിന് ചരിത്രപരമായ ചൂഷണ സാഹചര്യങ്ങളില്‍, അവക്കെതിരെയുള്ള പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍, ഒരു വിമോചന സ്വഭാവം കൈവരുന്നു എന്നാണ് ഈ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

സി എല്‍ ആര്‍ ജെയിംസ്‌: കറുത്ത വര്‍ഗ ക്രിക്കെറ്റിന്റെ മാര്‍ക്സിസ്റ്റ്‌ ചരിത്രകാരന്‍


ക്രിക്കെറ്റിന്റെ വിമോചനസ്വഭാവങ്ങളെ പറ്റി എഴുതിയ ധിഷണാശാലികളില്‍ ഏറ്റവും പ്രശസ്തനാണ് സി എല്‍ ആര്‍ ജെയിംസ്‌. അദ്ദേഹം എഴുതിയ Beyond a Boundary എന്ന പുസ്തകം ലോകത്ത് ഇന്ന് വരെ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കായിക ഗ്രന്ഥം ആണ് എന്നാണ് ഈ അടുത്ത കാലത്ത് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം വിലയിരുത്തിയത്. ഒരു കടുത്ത ട്രോട്സ്കിയിസ്റ്റും സോവിയറ്റ് വിരുദ്ധനുമായിരുന്നു എങ്കിലും, ഒരു മാര്‍ക്സിസ്റ്റു പണ്ഡിതനായിരുന്നു ജെയിംസ്‌. മാര്‍ക്സിസ്റ്റു ഫിലോസോഫിയില്‍, പ്രത്യേകിച്ച് വൈരുദ്ധ്യാത്മകതയെ കുറിച്ച്, അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ജെയിംസ്‌ ജനിച്ചത്‌ 1901-ഇല്‍ വെസ്റ്റ് ഇന്‍ഡീസ് എന്നറിയപ്പെടുന്ന ദ്വീപ്‌ സമൂഹത്തിലെ ട്രിനിടാഡ് എന്ന ദ്വീപിലാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കെറ്റ് ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഒട്ടനവധി പ്രശസ്ത കളിക്കാര്‍ ട്രിനിടാഡ് ദ്വീപില്‍ നിന്നുള്ളവരാണ്: ലിയരീ കൊന്സ്ടാന്ടേന്, വെസ്ലീ ഹാള്‍, ബ്രയാന്‍ ലാറ, ഗസ് ലോഗീ, ഇയാന്‍ ബിഷപ്പ് എന്നിവര്‍ അവരില്‍ ചിലര്‍.


ക്രൂരമായ ബ്രിട്ടീഷ്‌ ഭരണത്തിന് കീഴിലായിരുന്നു ഈ ദ്വീപു സമൂഹം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍. കറുത്ത വര്‍ഗക്കാര്‍ കൂടുതലും ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ അടിമ സ്വഭാവമുള്ള പണിയെടുത്തിരുന്നവര്‍ ആയിരുന്നു. ഈ ദ്വീപുകളില്‍ ക്രിക്കെറ്റിന്റെ തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ വഴിയായിരുന്നു. എന്നാല്‍ ബ്രിട്ടിഷുകാര്‍ മാത്രം കളിച്ച ഒരു കളിയായി ക്രിക്കെറ്റ് നിലനിന്നില്ല. വേഗത്തില്‍ തന്നെ ഒരു ഹരമായി ദ്വീപു സമൂഹം മുഴുവനും അത് പടര്‍ന്നു പിടിച്ചു. ബ്രിട്ടിഷുകാരുടെ വര്‍ണവിവേചനം, ദ്വീപുകളിലെ വിവിധ വര്‍ണസമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇവയൊക്കെ തന്നെ ക്രിക്കെറ്റിലും വലിയ തോതില്‍ പ്രതിഫലിച്ചു എന്ന് ജെയിംസ്‌ എഴുതുന്നു. ബ്രിട്ടിശുകാരുടെയോ വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളുടെയോ ചരിത്രം എഴുതണമെങ്കില്‍ ക്രിക്കെറ്റ് കളിയെ പരാമര്‍ശിക്കാതെ കഴിയില്ല എന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ജെയിംസ്‌.

ഇവിടെ നിന്നാണ് ജെയിംസ്‌ ക്രിക്കെറ്റിന്റെ സാമൂഹ്യ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. 'What do they know of cricket who only cricket know?'" ("ക്രിക്കെറ്റ് കളി മാത്രമറിയാവുന്നവര്‍ക്ക് ക്രിക്കെറ്റ് കളിയെ കുറിച്ച് എന്തറിയാം?") എന്ന പ്രശസ്തമായ തന്റെ ചോദ്യവുമായിട്ടാണ് ജെയിംസ്‌ ആരംഭിക്കുന്നത്. ഒരു കളി മാത്രമായിരുന്നില്ല ക്രിക്കെറ്റ്, മറിച്ച് വെസ്റ്റ് ഇന്‍ഡീസിലെ പ്രത്യേക കോളോണിയല്‍ കാലഘട്ടത്തില്‍, അത് ഒരു ചൂഷിത സമൂഹത്തിന്റെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും മൂര്‍ത്ത രൂപമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിലെ കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിന്റെ ചരിത്രം പഠിപ്പിക്കുന്നത്‌ ഇതാണ് എന്നാണ് ജെയിംസ്‌ വാദിച്ചത്.

ജയിംസിന്റെ അഭിപ്രായത്തില്‍ ക്രിക്കെറ്റ് ഒരു വെറും വിനോദം മാത്രമല്ല, മറിച്ച്, കവിത, ചിത്രകല, എഴുത്ത് തുടങ്ങിയ മേഖലകളുമായി താരതമ്യപ്പെടുതാവുന്ന ഒരു സാംസ്കാരിക രൂപമാണ്. ഈ രൂപത്തിന്റെ പ്രകടനത്തിനാകട്ടെ, മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ ഭൌതിക സാഹചര്യങ്ങളുമായി അബെദ്ധ്യമായ ബന്ധമുണ്ട്. ഈ കായിക രൂപം വെസ്റ്റ് ഇന്‍ഡീസില്‍ തുടങ്ങിയത് ഒരു ബൂര്‍ഷ്വാ വിനോദമായിട്ടായിരുന്നു എങ്കിലും, മെല്ലെ മെല്ലെ കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിന്റെ ഒരു പ്രധാന രൂപമായി അത് മാറി വന്നു. കൂടുതല്‍ കൂടുതല്‍ കറുത്ത വര്‍ഗക്കാര്‍ ക്രിക്കെറ്റ് കളിച്ചു തുടങ്ങി. അവരില്‍ നിന്നും പ്രഗല്‍ഭരായ കളിക്കാര്‍ ജനനം കൊണ്ടു. അവര്‍ തങ്ങളുടെ രാജ്യത്തിനെ പ്രതിനിധീകരിച്ചു ലോക വേദികളില്‍ കളിച്ചു. ഇവയൊക്കെ തന്നെ, ഒരു ചൂഷിത സമൂഹത്തില്‍ കറുത്ത വര്‍ഗക്കാരുടെ ആത്മാഭിമാനം വര്‍ധിപ്പിച്ചു.

ക്രിക്കെറ്റ് കളിയുടെ കളത്തിലെ ശത്രുതക്ക് കളിക്കളത്തിനു പുറത്തുള്ള ശത്രുതയുമായി ബന്ധം ഉണ്ടായിരുന്നപ്പോള്‍ തന്നെ ഒരു ബന്ധമില്ലായ്മയും ഉണ്ടായിരുന്നു. ഒരു വശത്ത്, ക്രീസില്‍ നിന്നും ചാടിയിറങ്ങി, വന്യമായ ഷോട്ടുകളിലൂടെ പന്തിനെ ബൌണ്ടറിക്കു പുറത്തേക്കു പായിച്ചിരുന്ന കറുത്തവര്‍ഗക്കാരന്‍ തന്റെ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത് വഴി നടത്തിയിരുന്നത് എന്ന് ജെയിംസ്‌ എഴുതുന്നു. പന്തെറിയുന്ന ബൌളറില്‍ കറുത്ത വര്‍ഗക്കാരനായ ബാറ്സ്മാന്‍ കണ്ടത് തന്നെ ദിവസവും കളിക്കളത്തിനു പുറത്തു പീഡിപ്പിക്കുന്ന ഒരു ബ്രിടിഷുകാരനെയാണ്. അവന്റെ പന്തിനെ അടിച്ചു പായിക്കുക വഴി, ക്രിക്കെറ്റിനെ തന്റെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള സമരത്തിന്റെ ഒരു ഉപകരണമായി അവര്‍ ഉപയോഗിച്ചു എന്നും, അതിനു വലിയ സാംസ്കാരിക അര്‍ഥങ്ങള്‍ ഉണ്ടായിരുന്നു എന്നും ജെയിംസ്‌ എഴുതി.

മറുവശത്ത്, കളിക്കളത്തിലെ നിയമങ്ങള്‍ അനുസരിക്കേണ്ട ബാദ്ധ്യത വെസ്റ്റ് ഇന്‍ഡീസിലെ കറുത്ത വര്‍ഗക്കാരുടെ സ്വഭാവ രീതികളിലും മാറ്റങ്ങള്‍ വരുത്തി. അമ്പയറിന്റെ തീരുമാനങ്ങള്‍ അനുസരിക്കേണ്ടത്‌, സ്വന്തം പ്രകടനത്തെക്കാള്‍ ഏറെ ടീമിന്റെ പ്രകടനങ്ങള്‍ക്ക് മുന്ഗണന കൊടുക്കേണ്ടി വരുന്നത്, നിര്ഭാഗ്യങ്ങളെ കുറിച്ച് പരാതി പരയാതിരിക്കേണ്ടി വരുന്നത്, ഒരു കൂട്ടായ്മയോട് കൂറ് പുലര്‍ത്തെണ്ടി വരുന്നത്...ഇവയൊക്കെ തന്നെ ക്രിക്കെറ്റ് മൈദാനത്ത് നിന്ന് കറുത്തവര്‍ഗ സമൂഹത്തിലേക്കു കിനിഞ്ഞിറങ്ങി എന്നാണ് ജയിംസിന്റെ വാദം.


ചില പ്രധാന കളിക്കാരെ ജെയിംസ്‌ പേരെടുത്തു പരാമര്‍ശിക്കുന്നുമുണ്ട്. ഇംഗ്ലണ്ട് ടീമിന് വേണ്ടി കളിച്ചിരുന്ന മഹാനായ ഡബ്ല്യൂ. ജി. ഗ്രയിസ്, ജോര്‍ജ് ഹെട്ലീ, അത് പോലെ തന്നെ വെസ്റ്റ് ഇന്‍ഡീസ് ലോകത്തിനു സംഭാവന ചെയ്ത ലോകോത്തര ഓള്‍ രൌണ്ടെര്‍ ഗാരി സോബെര്സ്, ലിയറി കോന്‍സ്ടാന്റിന്‍, രോഹന്‍ കന്ഹായീ, ഇവരുടെയൊക്കെ കളികളില്‍ ഒരു കാലഘട്ടത്തില്‍ നിലന്നിന്നിരുന്ന സാമൂഹ്യ സംഘര്‍ഷങ്ങളുടെയും വിമോചന സമരങ്ങളുടെയും പ്രതിഫലനങ്ങള്‍ കാണാം എന്ന് ജെയിംസ്‌ കരുതി. ഡബ്ല്യൂ. ജി. ഗ്രയിസിനെ, "ആ കാലഘട്ടത്തിന്റെ പ്രതിനിധി" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്‌. രോഹന്‍ കന്ഹായിയെ കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെ: "നോക്ക്, അയാള്‍ സ്വതന്ത്രനാണ്; വളരെ കുറച്ചു വെസ്റ്റ് ഇന്‍ഡീസുകാര്‍ മാത്രമേ ഇത് പോലെ സ്വതന്ത്രരായിട്ടുള്ളൂ". ലിയറി കോന്‍സ്ടന്റിന്‍ തന്റെ കളിയിലേക്ക് വെസ്റ്റ് ഇന്‍ഡീസിലെ കറുത്ത വര്‍ഗക്കാരന്റെ കണ്ണും ശക്തിയും കൊണ്ട് വന്നു എന്ന് എഴുതിയവര്‍ക്ക് ജെയിംസ്‌ കടുത്ത മറുപടി തന്നെ നല്‍കി: "അയാള്‍ കളിക്കളത്തിലേക്ക് കൊണ്ട് വന്നത് കറുത്ത വര്‍ഗക്കാരന്റെ കണ്ണും ശക്തിയും അല്ല, മറിച്ച് ബുദ്ധിശക്തിയായിരുന്നു". ഈ ബുദ്ധി ശക്തിയാണ് ക്രീസിന്റെ വലതു ഭാഗത്ത്‌ പിച്ച് ചെയ്ത പന്തിനെ ലോങ്ങ്‌ ലെഗ്ഗിലേക്ക് ലെഗ് ഗ്ലാന്സു ചെയ്ത വിടുന്ന ലിയരിയുടെ മനോഹരമായ ഷോട്ടിനു പിന്നില്‍. ഇത്തരത്തിലുള്ള തന്റെ വിശകലനത്തിലൂടെ കോളോണിയല്‍ കാലഘട്ടത്തിലെ വര്‍ഗ-വര്‍ണ പരമായ ചിന്താഗതികളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു ജെയിംസ്‌.

തന്റെ എഴുത്തുകളില്‍, ഒരു പ്രത്യേക ശൈലി തന്നെ ജെയിംസ്‌ അവലംബിച്ചിരുന്നു. ഒരു പക്ഷെ ലോകത്ത് ആദ്യമായി ലെനിനേയും ഡോനാല്ട് ബ്രാഡ്മാന്‍യെയും ചേര്‍ത്ത് വെച്ചെഴുതിയ ഒരേ ഒരു വ്യക്തി ജെയിംസ്‌ ആയിരിക്കും. ഹേഗെലിന്റെ പ്രശസ്ത പുസ്തകമായ Science of Logic വായിക്കുന്നതിനിടയില്‍ ലെനിന്‍ ഒരു കുറിപ്പ് അതിന്റെ വശത്തെഴുതിയിരുന്നു: "Leap, Leap, Leap, Leap" (കുതിപ്പ്, കുതിപ്പ്, കുതിപ്പ്, കുതിപ്പ്). സമൂഹത്തിന്റെ ചരിത്രപരമായ വികാസം ചില കാലഘട്ടങ്ങളിലെ കുതിപ്പുകളിലൂടെയാണ് എന്നാണ് ലെനിന്‍ ഈ കുറിപ്പിലൂടെ ഉദ്ദേശിച്ചത്. ബ്രാഡ്മാന്റെ കളിയും ക്രിക്കെറ്റിനെ സംബന്ധിച്ച് അങ്ങനെ തന്നെയാണ് എന്നാണ് ജൈമ്സിന്റെ പക്ഷം. ബ്രാഡ്മാന്‍ കളിക്കുന്നത് കാണുമ്പോള്‍ മനുഷ്യന്റെ സര്‍ഗപരമായ സ്വാതന്ത്ര്യം ആണ് ദര്‍ശിക്കാന്‍ കഴിയുന്നത്‌. ഈ സര്‍ഗപരമായ സ്വാതന്ത്ര്യം ക്രിക്കെറ്റ് കളിയുടെ വികാസത്തെ ഒരു കുതിപ്പിലൂടെ മുമ്പോട്ടു കൊണ്ട് പോകുന്നു എന്ന് ജെയിംസ്‌ വിലയിരുത്തി. അങ്ങിനെ, ക്രിക്കെറ്റിനെ സംബന്ധിച്ച് ഒരു ചരിത്ര പുരുഷന്‍ തന്നെയായിരുന്നു ബ്രാഡ്മാന്‍.

ജൈമ്സിന്റെ എഴുത്തുകളെ കുറിച്ച് ഇത്രയും പ്രതിപാദിച്ചത് സമൂഹത്തിന്റെ സ്വാഭാവിക വളര്‍ച്ചയുടെ ഘട്ടങ്ങളില്‍, ക്രിക്കെറ്റ് പല രാജ്യങ്ങളിലും ഒരു പ്രധാനപ്പെട്ട സാമൂഹ്യ ഉപകരണവും പ്രസ്ഥാനവും ആയിരുന്നു എന്ന് സൂചിപ്പിക്കാനാണ്. ക്രിക്കെറ്റ് എന്ന കായിക രൂപം ഒറ്റയ്ക്ക് ഒരു സാമൂഹ്യ മാറ്റത്തിന് വഴി തെളിക്കും എന്ന് ഇതിനു അര്‍ത്ഥമില്ല. എന്നാല്‍, വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍, ചില പ്രധാന കായിക രൂപങ്ങള്‍ക്ക്‌, അവയുടെ സാംസ്കാരിക രാഷ്ട്രീയത്തിന്, പലപ്പോഴും ഒരു വലിയ പങ്കു വഹിക്കാനാകും എന്നാണ് ഇവിടെ വിവക്ഷിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലെ പ്രത്യേക സാഹചര്യത്തില്‍ ക്രിക്കെറ്റിനു ഈ പങ്കു വഹിക്കാന്‍ കഴിഞ്ഞിരുന്നു എന്നാണ് ജെയിംസ്‌ ചൂണ്ടി കാണിക്കുന്നത്. ഇതേ പോലെ തന്നെ, അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ സാമൂഹ്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍, മുഹമ്മദ്‌ അലി പോലെയുള്ള കറുത്ത വര്‍ഗ ബോക്സിംഗ് കളിക്കാരും ഇതേ പോലെയുള്ള പങ്കു നിര്‍വഹിച്ചിരുന്നു എന്ന് നമുക്ക് കാണാം.

ഈ വിലയിരുത്തലില്‍ നിന്നും ഇന്നത്തെ ഐ പി എല്ലുമായി ബന്ധപ്പെട്ട ദുര്‍ഗന്ധങ്ങളിലേക്ക് വരുന്നതിനു മുന്‍പ്, ഇന്ത്യയിലും ഇത്തരത്തില്‍ ഉള്ള സാമൂഹ്യ ബന്ധങ്ങള്‍ ക്രിക്കെറ്റിനു ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ക്രിക്കെറ്റും ജാതിയും ഇന്ത്യയില്‍


ഇന്ത്യയില്‍ ക്രിക്കെറ്റിന്റെ ചരിത്രത്തെ കുറിച്ച് വളരെ കുറച്ചു മാത്രമേ പഠനങ്ങള്‍ നടന്നിട്ടുള്ളൂ. നടന്നിട്ടുള്ള പഠനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് രാമചന്ദ്ര ഗുഹ രചിച്ച "A Corner of a Foreign Field" എന്ന പുസ്തകം. ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ഇന്ത്യയിലെ ജാതി വ്യവസ്ഥയും ക്രിക്കെറ്റും കോളോണിയല്‍ കാലം മുതല്‍ തന്നെ എങ്ങനെയൊക്കെ കലര്‍ന്ന് കിടന്നിരുന്നു എന്ന് കാണിക്കുന്നതാണ്. വെസ്റ്റ് ഇന്‍ഡീസിലെ പോലെ ഒരു വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ഉയിര്തെഴുന്നെല്പ്പു ഇന്ത്യയില്‍ പൊതുവില്‍ ഉണ്ടായിട്ടില്ല. ഏതെങ്കിലും വലിയ തോതില്‍ ക്രിക്കെട്ടു ഈ പ്രക്രിയകള്‍ക്ക് സഹായകരവുമായിട്ടില്ല. ഇന്ത്യന്‍ ക്രിക്കെറ്റ് ഇന്നും ഉയര്‍ന്ന ജാതിയില്‍ പെട്ട, നഗരങ്ങളില്‍ നിന്നും വരുന്ന, കളിക്കാരുടെ കൂട്ടായ്മയാണ്. എങ്കിലും, ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍, ദളിത് സമുദായങ്ങളില്‍ നിന്നുമുള്ള മിടുക്കന്‍ കളിക്കാര്‍ കളിക്കളത്തിലേക്ക് വരുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്‌. അതെ സമയത്ത്‌ തന്നെ, ഇവരെ ഉയര്‍ന്നു വരാന്‍ അനുവദിക്കാത്ത ഒരു സാമൂഹ്യ വ്യവസ്ഥ ഇവിടെയുണ്ടായിരുന്നു; അതിന്റെ പ്രതിഫലനം കളിക്കളത്തിനു ഉള്ളില്‍ തന്നെ ചിലപ്പോള്‍ കാണാന്‍ കഴിയും.


രാമചന്ദ്ര ഗുഹ പറയുന്ന ഏറ്റവും പ്രധാന കഥ പുനെയിലെ പല്വാന്കര്‍ സഹോദരന്മാരുടെയാണ്. ദളിത് വിഭാഗത്തില്‍ പെട്ട ചാമാര്‍ ജാതിയില്‍ ജനിച്ച പല്വാന്കര്‍ സഹോദരരില്‍ പ്രധാനി മൂത്തയാളായ ബാലൂ പല്വാന്കര്‍ ആയിരുന്നു. ബാലൂ 1880-കളില്‍ പൂനെ ജിമ്ഖാനയില്‍ പിച്ച് വെട്ടി തെളിക്കുന്ന ഒരു തൊഴിലാളി ആയിരുന്നു. പിച്ച് വെട്ടി തെളിക്കുന്നതിനിടയിലും, റോള് ചെയ്യുന്നതിനിടയിലും, നെറ്റ് കെട്ടുന്നതിനിടയിലും ബാലൂ ഉയര്‍ന്ന ജാതിക്കാര്‍ കളിക്കുന്ന കളി ശ്രദ്ധിക്കുമായിരുന്നു. ചിലപ്പോള്‍, സ്ഥലത്തെ പ്രമാണി ബാറ്റു ചെയ്യാന്‍ വരുമ്പോള്‍ ബാലുവിനോട് നിരന്തരം പന്തെറിയാന്‍ പറയുമായിരുന്നു. പക്ഷെ, ഒരിക്കലും ബാറ്റു ചെയ്യാന്‍ ബാലുവിനെ അവര്‍ അനുവദിച്ചില്ല. എങ്കിലും, മെല്ലെ, കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ചു, ജാതി വ്യവസ്ഥക്ക് ഉള്ളില്‍ നിന്ന് കൊണ്ട് പോരാടി, ബാലു ഒരു പ്രഗല്‍ഭ ഇടംകയ്യന്‍ ബൌളര്‍ ആയി. പൂനെ ബ്രാഹ്മണര്‍ മാത്രം കളിച്ചിരുന്ന ടീമില്‍ അംഗം ആയി. പിന്നീട്, പൂനെയില്‍ നിന്നും ബാലു മുംബൈയ്യിലേക്ക് വന്നു. അവിടെ ഒരു ടീമില്‍ ചേര്‍ന്നു. എങ്കിലും, തന്റെ അവസാന മത്സരം വരെയും ഒരു ദളിതനായ ബാലുവിനെ ടീമിലെ പ്രധാന കളിക്കാരന്‍ ആയിരുന്നിട്ടും അവര്‍ ക്യാപ്റ്റന്‍ ആക്കിയിരുന്നില്ല. ഒരു സാധാരണ കളിക്കാരനായി ബാലു കളിയില്‍ നിന്നും റിട്ടയര്‍ ചെയ്തു. ക്രിക്കെറ്റിലെ ബാലുവിന്റെ ജീവിതം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തിന്റെ തന്നെ ഒരു പരിചചെധമായിരുന്നു. ക്രിക്കെറ്റ് എന്ന കളിയെ വിമോചനത്തിന്റെ ഒരു രൂപമായി അവരില്‍ പലരും കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസ് പോലെയുള്ള രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി, ആ രൂപത്തിന്റെ ആവിര്‍ഭാവത്തെ തന്നെ ഇന്ത്യയിലെ ജാതി വ്യവസ്ഥ തകര്‍ത്തു കളഞ്ഞു. ഈ ജാതി വ്യവസ്ഥക്കെതിരെ, അതിനെ താങ്ങി നിര്‍ത്തിയിരുന്ന ഭൌതിക സാഹചര്യങ്ങള്‍ക്കെതിരെ, ഒരു പോരാട്ടം നടന്നിരുന്ന പശ്ചാത്തലം ഈ കളിക്കാര്‍ക്ക്‌ ലഭ്യവുമായിരുന്നില്ല.

ബാലു എന്ന ഈ കളിക്കാരന്റെ പിന്നീടുള്ള ജീവിതവും രസകരമാണ്. റിട്ടയര്‍ ചെയ്ത ശേഷം ബാലു രാഷ്ട്രീയത്തില്‍ ചേര്‍ന്നു: കൊണ്ഗ്രെസ്സ് പാര്‍ട്ടിയില്‍. മെല്ലെ, ഗാന്ധിയും അംബേദ്‌കരും ചേര്‍ന്ന് ഒപ്പിട്ട വിവാദമായ പൂനെ പാക്ട് സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാനിയായി. എങ്കിലും ഈ കളിക്കാരനെ ജാതി ചൂഷണം കൈവിട്ടില്ല. ബോംബെ മുനിസിപല്‍ കോര്‍പ്പോരേശന്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ജാതിക്കാരായ കൊണ്ഗ്രെസ്സുകാര്‍ തന്നെ ബാലുവിനെ തോല്‍പ്പിച്ചു വിട്ടു. എന്തിനധികം, ഒടുവില്‍, കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയായി അംബേദ്‌കരിനു എതിരെ തന്നെ മത്സരിപ്പിച്ചു. ജയിച്ചില്ല. ഒടുവില്‍, ഒന്നുമാവാതെ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.


ഇന്ത്യയില്‍, ക്രിക്കെറ്റ് ഒരു ജനകീയ കായിക രൂപമായി വളര്‍ന്നു വന്നിരുന്നത് പൂനെ, ബോംബെ, കല്‍ക്കട്ട, മദ്രാസ് തുടങ്ങിയ ചില നഗരങ്ങളില്‍ മാത്രമായിരുന്നു. ഈ പ്രദേശങ്ങളില്‍ ഒക്കെ തന്നെ ക്രിക്കെറ്റിനെ വിവിധ വിഭാഗം ജനങ്ങള്‍ ഏറെ അന്ഗീകരിക്കുകയും അതിന്റെ "സാമൂഹ്യ മനോഹാരിതയെ" ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. ബാലു പല്വാന്കര്‍-ന്റെ ഉദാഹരണം ഇതാണ് കാണിക്കുന്നത്. ഈ അടുത്ത കാലഘട്ടത്തിലാണ്, ക്രിക്കെട്ടു കൂടുതല്‍ പ്രദേശങ്ങളില്‍ ഒരു ജനകീയ കായിക രൂപമായി വളര്‍ന്നു വന്നിട്ടുള്ളത്. ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും മാറി മറ്റു ജാതിയില്‍ പെട്ടവരും മെല്ലെ ടീമുകളിലേക്ക് കടന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിലെ പോലെ ഒരു മാറ്റം ഇത് വഴി ഉണ്ടാവാം എന്നല്ല. അതെ സമയം, ക്രിക്കെറ്റിനെ വിവിധ ജാതി-വര്‍ഗ കൂട്ടായ്മകള്‍ കാണുന്നത് ഒരു പ്രത്യേക വീക്ഷണ കോണില്‍ കൂടെയാകാം എന്ന് മാത്രമാണ് പറയാന്‍ ഉദ്ദേശിച്ചത്. ഈ വീക്ഷണ കോണിനുള്ളില്‍ ഈ കായിക രൂപത്തിന് നാം സാധാരണ പ്രതീക്ഷിക്കാത്ത വിമോചനത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഈ കൂട്ടായ്മകള്‍ കണ്ടേക്കാം. ക്രിക്കെറ്റിന്റെ ഈ രാഷ്ട്രീയമാണ് ജയിംസിനെ ഇങ്ങിനെ എഴുതിച്ചത്: "ഞാന്‍ അറിയുന്നതിന് മുന്‍പ് തന്നെ ക്രിക്കെറ്റ് എന്നെ രാഷ്ട്രീയത്തിലേക്ക് തള്ളി വിട്ടിരുന്നു. ഒടുവില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍, അധികം പഠിക്കാന്‍ ബാക്കിയുണ്ടായിരുന്നില്ല".

ഒരു ജനകീയ കായിക രൂപം എല്ലായ്പ്പോഴും ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ്. ആ സമൂഹത്തിലെ ജനങ്ങളുടെ ദുഖവും സന്തോഷവും, ചൂഷണങ്ങളും സമരങ്ങളും, കായിക രൂപങ്ങളിലും കാണാന്‍ കഴിയും. ഈ കായിക രൂപങ്ങള്‍ ജനങ്ങളുടെതാണ്, ജനങ്ങളുടെ നിയന്ത്രണത്തില്‍ ഉള്ളതാണ്, എന്നത് കൊണ്ടാണ് അതിനു ജനങ്ങളുടെ മനസ്സുകളെ പ്രതിഫലിപ്പിക്കുവാനും സ്വാധീനിക്കുവാനും കഴിയുന്നത്‌. എന്നാണോ ഇവ ജനങ്ങളുടെതല്ലാതാകുന്നത്, അന്ന് ഈ കായിക രൂപങ്ങള്‍ക്ക്‌ അവയുടെ ജനകീയത നഷ്ടപ്പെടും. ഇന്നത്തെ മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍, ക്രിക്കെറ്റിന്റെ വാണിജ്യവല്‍ക്കരണമാണ് ആ കായിക രൂപത്തിന്റെ ജനകീയതയെ ചോര്‍ത്തിക്കളയുന്നത്.

ക്രിക്കെറ്റിന്റെ വാണിജ്യവല്‍ക്കരണം

ഒരു ജനകീയ കായിക രൂപം അതിന്റെ സ്വാഭാവികതയും ചാരുതയും വിട്ടെറിഞ്ഞ്‌, ലാഭക്കൊതിയുടെ അടിമയായാല്‍ എന്താണ് സംഭവിക്കുക? ആ കായിക രൂപത്തിന്റെ രാഷ്ട്രീയം വഴി മാറുകയും, അല്ലെങ്കില്‍ രാഷ്ട്രീയം മറ്റു താത്പ്പര്യങ്ങലാല്‍ കൈവശപ്പെടുത്തപ്പെട്ടാല്‍, എന്താണ് സംഭവിക്കുക? ഇന്ന് ഇന്ത്യയിലെ ജനകീയ കായിക രൂപമായ ക്രിക്കെറ്റ് അഭിമുഖീകരിക്കുന്നത് ഈ പ്രശ്നം ആണ്.

മുതലാളിത്തം ചരിത്രപരമായി തന്നെ, ഒട്ടു മിക്ക ജനകീയ കായിക രൂപങ്ങളെയും വിഴുങ്ങി കളഞ്ഞിട്ടുണ്ട്. ക്രിക്കെറ്റില്‍ തന്നെ ബിസിനെസ്സ് താത്പര്യങ്ങള്‍ കടന്നു വരുന്നത് ഇത് ആദ്യമായിട്ടുമല്ല. ഇന്ത്യയില്‍ കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഈ പ്രക്രീയ ആരംഭിച്ചിരുന്നു. എന്നാല്‍, ഐ പി എല്‍ എന്ന ടൂര്‍ണമെന്റിന്റെ വരവോടെ, ഈ വാണിജ്യവല്‍ക്കരണം പുതിയ മാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പ്രശസ്ത ക്രിക്കെറ്റ് എഴുത്തുകാരനായ മൈക്ക് മാര്‍ക്കീസീയുടെ അഭിപ്രായത്തില്‍, ഇതാദ്യമായാണ് ലോകത്ത് ക്രിക്കെറ്റ് ടീമുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നത്. ഇത് വരെയും രാജ്യങ്ങളോ അല്ലെങ്കില്‍ പ്രവിശ്യകളോ ആണ് ടീമുകള്‍ നിയന്ത്രിച്ചിരുന്നത്. അതായത് ഒട്ടു മിക്കതും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനകീയ നിയന്ത്രണത്തില്‍ ഉള്ളവയായിരുന്നു. എന്നാല്‍ ഐ പി എല്ലിന്റെ വരവോടെ നവലിബെരളിസത്തിന്റെ സ്വകാര്യവല്‍ക്കരണ സിദ്ധാന്തം ക്രിക്കെട്ടിലും പരീക്ഷിക്കപ്പെടുകയാണ് എന്ന് മാര്‍കീസി എഴ്ഴുതുന്നു. ബാംഗ്ലൂര്‍ ടീം ബാംഗ്ലൂരുകാരുടെയല്ല, മറിച്ച് മദ്യരാജാവായ വിജയ്‌ മല്ല്യയുടെതാണ്. മുംബൈ ടീം മുംബൈക്കാരുടെയല്ല, മറിച്ച് അംബാനി കുടുംബത്തിന്റെയാണ്. ബാംഗ്ലൂരും മുംബൈയും ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമല്ല, മറിച്ച് മല്ല്യയുടെയും അംബാനിയുടെയും കീശയുടെ ആവശ്യമാണ്‌. ജനങ്ങള്‍ തങ്ങളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നു എന്ന് പലപ്പോഴും മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ മനസ്സിലാക്കുമ്പോഴേക്കും വൈകി പോകുന്നു.

ടീമുകള്‍ മാത്രമല്ല ഇവിടെ ചരക്കുകള്‍. കളിക്കാരും അങ്ങിനെ തന്നെ. രാജസ്ഥാന്‍ റോയല്‍സ് ടീമിന് വേണ്ടി കളിചിരുന്ന രവീന്ദ്ര ജദേജയെ ഈ വര്ഷം ഐ പി എല്ലില്‍ നിന്നും പുറത്താക്കിയത് ഒരു പ്രത്യേക കാരണത്തിനായിരുന്നു. ടീം ഉടമസ്ഥന്‍ അറിയാതെ മറ്റൊരു ടീമിനോട് തന്നെ എടുക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു പോയി. ഇത് കരാര്‍ പ്രകാരം കുറ്റം. പഴയ ജന്മിയെ പോലെ ടീം ഉടമ പറഞ്ഞു: "നീ ഈ വര്ഷം കളിക്കണ്ട. പുറത്തിരുന്നോ". അതായത് തന്റെ സ്വന്തം അധ്വാന ശക്തി വിറ്റഴിക്കാന്‍ ആധുനിക മുതലാളിത്തത്തിനുള്ളില്‍ രവീന്ദ്ര ജധേജക്ക് അവകാശമില്ല.

കരാറുകള്‍ മുഴുവനും ഫ്രാഞ്ചിസീകളുടെ ലാഭ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ്. ലാഭ സാധ്യതകള്‍ക്ക് കോട്ടം തട്ടുന്ന എല്ലാ പ്രവണതകളെയും നിയമപരമായി തന്നെ അടക്കുകയാണ് ടീമുടമകള്‍. ടീമുകളാകട്ടെ, ടീമുടമകളുടെ വ്യവസായ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാനും വളര്‍ത്താനും ഉള്ള ഉപാധികളാണ് പലപ്പോഴും. ബാംഗ്ലൂര്‍ ടീമിന്റെ പേര് തന്നെ "റോയല്‍ ചാലെന്ചെഴ്സ്" എന്നാണു. ഉടമസ്ഥന്‍ വിജയ്‌ മല്യയുടെ സ്വന്തം ബ്രാണ്ടാണ് "റോയല്‍ ചാലെന്ചെഴ്സ്" എന്ന വിസ്കി. പരസ്യത്തിനു വേറെ ചിലവഴിക്കണ്ടല്ലോ, ബാംഗ്ലൂരുകാരുടെ ടീമിന്റെ പേര് തന്നെ തന്റെ മദ്യ കുപ്പികാകുമ്പോള്‍ !


പലപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചൂണ്ടി കാട്ടിയാണ് പലരും ഐ പി എല്ലിനെ പിന്താങ്ങുന്നത്. എന്നാല്‍ 2008 - ഇല്‍ എഴുതിയ ഒരു ലേഖനത്തില്‍ തന്നെ മൈക്ക് മാര്‍കീസി തന്റെ ഇതിന്റെ കുഴപ്പങ്ങള്‍ ചൂണ്ടി കാട്ടിയിരുന്നു. അദ്ദേഹം എഴുതിയത് ഇങ്ങനെ:

ഐ പി എല്‍ ഭ്രാന്തിലേക്ക് എടുത്തു ചാടുന്നതിനു മുന്‍പ്, ക്രിക്കെറ്റ് പ്രേമികള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അനുഭവം ഓര്‍ക്കണം. കളിക്കളത്തിന് അകത്തും പുറത്തും കോഴ പണത്തിന്റെയും കൂറ് മാറ്റത്തിന്റെയും കഥകളാണ് അതിനു പറയാനുള്ളത്. എജെന്റുമാരും മാനേജര്‍മാരും അടങ്ങിയിട്ടുള്ള അഴിമതിയുടെയും കോഴക്കേസുകളുടെയും അനേകം കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. പത്രങ്ങളില്‍ മുഴുവനും, ഇരുപതു വയസ്സ് പോലുമാകാത്ത, അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പണം സമ്പാദിക്കുന്ന, വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത കളിക്കാരുടെ താന്തോന്നിത്തങ്ങള്‍ ദിവസവും കാണാം. ഐ പി എല്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ അപകടം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ വഴിക്ക് അതും പോകാന്‍ പോകുന്നു എന്നതാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഏറ്റവും ദുഷിച്ച പ്രവണതകള്‍ ആണ് ഐ പി എല്‍ ഏറ്റടുക്കാന്‍ പോകുന്നത്. ഇവിടെ പ്രശ്നം ഐ പി എല്ലിന്റെ ഇന്‍സ്റ്റന്റ് ഗ്ലാമര്‍ അല്ല, മറിച്ച് മറ്റൊന്നാണ്. ഇന്ഗ്ലാണ്ടില്‍ ഫുട്ബാള്‍ ക്ലബ്ബുകള്‍ വലിയ ബിസിനെസ്സുകള്‍ കയ്യടക്കിയപ്പോള്‍, ചരക്കിന്റെ (കളിയുടെ) ഏറ്റവും മൂര്‍ത്തമായ ചൂഷനതിലാണ് ശ്രദ്ധ വര്‍ധിച്ചത്. ഒപ്പം ഉണ്ടായത്, ഫുട്ബാള്‍ കളി ജനങ്ങളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ അകന്നു പോയി എന്നതാണ്.

മാര്‍കീസിയുടെ വാക്കുകള്‍ ഐ പി എല്ലിന്റെ വിഷയത്തില്‍ സത്യമായി വന്നു എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.

വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ ഒരു ടീമില്‍ കളിക്കുമ്പോള്‍, ഐ പി എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ ക്രിക്കെറ്റിനെ സാര്‍വദേശീയവല്‍ക്കരിക്കുന്നു എന്നാണ് നമ്മുടെ സ്വന്തം "പഴയ മന്ത്രി" ശശി തരൂര്‍ പറയുന്നത്. "ഐ പി എല്ലില്‍ ഭൂതകാലം ഭാവിയെ ഒരു തരത്തിലും തടഞ്ഞു നിര്‍ത്തുന്നില്ല" എന്നാണ് അദ്ദേഹം പറഞ്ഞത്. മാര്‍കീസി ഈ വാദത്തെ തള്ളി കളയുന്നു. തരൂരിന്റെ ഈ അഭിപ്രായം ഒരു സ്വതന്ത്ര വിപണി ഉട്ടോപിയനിസതിന്റെ (free market utopianism) അഹങ്കാരമാണ് വെളിവാക്കുന്നത് എന്ന് മാര്‍കീസി പരിഹസിക്കുന്നു. ഭൂതകാലം ഭാവിയെ തടയില്ലെങ്കില്‍ എന്തിനാണ് തരൂരിന്റെ സ്വന്തം സര്‍ക്കാര്‍ തന്നെ പാകിസ്ഥാന്‍ കളിക്കാരെ ഐ പി എല്‍ കളിക്കുന്നതില്‍ നിന്നും വിലക്കിയത് എന്ന് മാര്‍കീസി തിരിച്ചു ചോദിക്കുന്നു. മാര്‍കീസി തുടര്‍ന്നെഴുതുന്നു:

ആധുനിക ലോകത്തിലെ ആദ്യ ടീം സ്പോര്‍ട്ട് ആയിരുന്നു ക്രിക്കെറ്റ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടീഷ്‌ വ്യവസായ വളര്‍ച്ചയുടെ കാലത്താണ് ഇത് വളര്‍ന്നത്‌ എന്നത് കൊണ്ടു തന്നെ, വ്യാവസായിക-പൂര്‍വ സമൂഹത്തിന്റെ പല സ്വഭാവങ്ങളും ക്രിക്കെറ്റിനുണ്ട്. ഒരു മാച്ചു കളിക്കാനെടുക്കുന്ന സമയം തന്നെ ഉദാഹരണം. അവിടെ നിന്നുമിങ്ങോട്ടു, ക്രിക്കെറ്റിന്റെ ചരിത്രം തന്നെ ഈ പഴയ കളിയെ ആധുനിക വിപണി അനുവദിച്ചു തരുന്ന ഇടുങ്ങിയ സ്ഥലത്ത് തിരുകികേറ്റാനുള്ള ശ്രമങ്ങളുടെതാണ്.

ഈ പ്രശ്നത്തെ പുതിയ രൂപത്തില്‍ സമീപിക്കേണ്ട സമയമായി എന്ന് തോന്നുന്നു. പല തരത്തിലും, ഐ പി എല്‍ ഇന്നത്തെ പ്രബല സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ക്രിക്കെറ്റിനു പുറത്തു, വേഗത കൂടിയ, ഇടുങ്ങിയ, വിപണി-അധിഷ്ട്ടിതമായ ഒട്ടേറെ ആകര്‍ഷണങ്ങള്‍ ഇന്ന് ലഭ്യമാണ്. ക്രിക്കെറ്റിനു, നവ ലിബറല്‍ കാലഘട്ടത്തിലെ പ്രബല ആകര്‍ഷനങ്ങള്‍ക്ക് ഒരു തിരുത്തായി, ഒരു പുതിയ വ്യത്യസ്തമായ ആകര്‍ഷണം പ്രദാനം ചെയ്യാന്‍ കഴിയും. ഞാന്‍ ക്രിക്കെറ്റ് പ്രേമിയായത്, ആ കളിക്ക് അതിന്റേതായ ഒരു താളമുണ്ടായിരുന്നത് കൊണ്ടാണ്; പുറമെയുള്ള ലോകത്തിനു അളക്കാന്‍ കഴിയാത്ത ഒരു സമയക്രമം ഈ താളത്തിനുണ്ടായിരുന്നു. ക്രിക്കെറ്റിന്റെ താളം എന്ന ഈ ആകര്‍ഷണത്തെ ചൂഷണം ചെയ്യാന്‍ ഫ്രാഞ്ചിസികളുടെ ഉടമസ്ഥര്‍ക്ക് താത്പര്യം തീരെ ഉണ്ടാവില്ല. അത് കൊണ്ടാണ്, അവര്‍ ക്രിക്കെറ്റിന്റെ ഭാവിക്ക് ഒരു മാതൃക മുമ്പോട്ട്‌ വെക്കുന്നുണ്ടെങ്കില്‍ അത് ഒരു ഇരുണ്ട മാതൃക മാത്രം ആകുന്നതു.

ചുരുക്കത്തില്‍ പറഞ്ഞാല്‍, ഐ പി എല്‍, ഇന്നത്തെ ബിസിനസ്‌ മാതൃകക്കുള്ളില്‍, ക്രിക്കെറ്റ് എന്ന ജനകീയ കായിക രൂപത്തെ വാനിജ്യവല്‍ക്കരിക്കുക മാത്രമല്ല, തകര്‍ക്കുക തന്നെ ചെയ്യും. ആധുനിക ഫിനാന്‍സ് മൂലധനത്തിന്റെ കീഴില്‍ നടക്കുന്ന ഈ രൂപത്തിന്റെ വ്യവസായവല്‍ക്കരണത്തെ ശക്തമായി എതിര്‍ക്കുക തന്നെ വേണം. ക്രിക്കെറ്റ് ഒരു ജനകീയ കായിക രൂപമായി നിലനില്‍ക്കണമെങ്കില്‍, അത് ജനങ്ങളുടെ സ്വന്തമായി നില്‍ക്കണം. അതിനായി ജനങ്ങള്‍ തന്നെ മുന്‍കയ്യെടുത്തു മുന്പോട്ടിരങ്ങണം. നവലിബറല്‍ ഉട്ടോപ്പിയന്മാരെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ തുറന്നു കാട്ടാനാകണം. ക്രിക്കെറ്റിനെ സംരക്ഷിക്കാന്‍ ഇവരെ തോല്പ്പിച്ച്ചേ മതിയാകൂ.


Saturday, April 10, 2010

The "criminalisation" of Adivasis by Maoist sympathisers

A large number of people would not call themselves admirers of Maoists, but see a value in them. They would see a large number of Adivasis supportive, and being part of, the Maoist movement. They refuse to condemn any violent action of Maoists, such as the Dantewada massacre. For instance, see an interview with Himanshu Kumar at http://news.rediff.com/interview/2010/apr/07/tribal-activist-himanshu-kumar-on-the-dantewada-massacre.htm; he goes round and round, but refuses to use the word "condemn". Alongside, what Himanshu Kumar does here is also to affirm that it was not Maoists, but the poor Adivasis who killed 78 CRPF jawans in Dantewada. I totally refuse to accept any such criminalisation of Adivasi psyche in India, which is nothing but a colonial anthropological notion.

What is the value that these people see in Maoists? I think it is a "subversive utility". They think that Maoists have a role in subverting the present system using violence, and this "subversion" can create spaces where other "democratic" movements can penetrate the political spheres with other agendas. Opportunistic politicians like Mamata Banerjee have followed the same strategy in Bengal.

I think this is a totally misdirected optimism and strategy. Little do these people realise that they are simply tools in the hands of Maoists. There is no subversive utility that Maoists have. They have absolutely no mass base among Adivasis themselves. They have no base among Dalits or the working people in general. As Prasenjit Bose put it:

The explanation that the roots of the Maoist insurgency lie in the systemic deprivation and exploitation of the adivasis by the Indian bourgeois-landlord state suffers from several infirmities, because it is entirely ahistorical. The Naxalite movement of 1967, from which the present day Maoists originated, was supposed to be the beginning of a protracted armed struggle; to wrest State power from the hands of the “comprador-bureaucratic” bourgeoisie who had kept India as a “semi-colony”. The experience since then has shown that such a road to revolution is not only inappropriate in Indian conditions where parliamentary democracy has taken roots, but such sectarian politics in a diverse society like India, inevitably leads to alienation from the people and degenerates into mindless violence and anarchy. Eventually, the Naxalites reached an ideological dead-end as domestic and international developments completely overtook their shallow and confused understanding of Indian society and polity (http://www.pragoti.org/node/3687).


The idea of a "red corridor" is some sort of a fiction story of the Indian state so that they can unleash terror to clear the space for mining corporates. The Maoists want precisely this terror to be unleashed on them. But they know they while they can retreat to safer havens while the state terror takes place, the poor native villagers can not. The Adivasis will be the sufferers of the terror, and the Maoists hope to widen their poor and narrow base via the feeling of increased alienation that this terror-unleash can bring about. They are thus enemies of Adivasis, and have no human element in their ideology. Charu Mazumdar's flawed ideology only fetishises blood and violence, and does not help to end it; he said,
“He who has not dipped his hand in the blood of class enemies can hardly be called a communist.”
I want to bring another element here, which is the interesting experience of the predominantly tribal state of Tripura in the recent years. This Adivasi state, under the Left Front government there, has had remarkable achievements in many spheres of human development. Land reforms has significantly raised access to land for not just Adivasies, but also other poorer sections (for a snapshot, see a box item from the Tripura HDR at http://www.pragoti.org/node/3267). Literacy rate increased from 30.98 per cent in 1972 to 81.05 in 2007. School dropout rate declined from 63.92 per cent in 1972 to 7.81 per cent (class I to class V), from 76.61 per cent to 14.79 per cent (up to class VIII) and from 87.29 per cent to 54.39 per cent (above Class 8). The number of dispensaries and health sub-centres has risen from 112 in 1972 to 698 in 2007. Paddy production has shot up over the last 10 years. Tripura is now a net paddy seed exporter to other States; it used to import paddy till recently. Above all, the trouble of insurgency has declined to very low levels.

I believe Tripura is the only example in India in the recent years, where the idea of Adivasi development has received priority attention from any State government. For those interested in this experience, please see the Tripura Human Development Report at http://hdr.undp.org/en/reports/nationalreports/asiathepacific/india/Tripura_india_hdr_2007.pdf. The last chapter is a good summary. I wish other governments in Adivasi-dominated States learn from the Left's developmental achievements in Tripura.

Wednesday, March 31, 2010

വ്യാജസമ്മതിയുടെ നിര്‍മ്മിതി; Book by Thomas Isaac and NP Chandrasekharan

I wanted to write something on the new book written by TM Thomas Isaac and NP Chandrasekharan titled: വ്യാജസമ്മതിയുടെ നിര്‍മ്മിതി: മാധ്യമ വിമര്‍ശനം 2000-2009. It is an excellent book. It brings together the rare combination of the analytical capability of Thomas Isaac and the deep insider knowledge (not to miss the lucidity of the language) of NPC. The book is based firmly on a theoretical framework, and has a lot of "empirical" information in the application of that framework in the case studies. It has a very useful archival compilation on the case studies, and much of it puts Kerala's mainstream media to shame.

The book begins with a useful review of the various theoretical strands in media studies and analysis. Let me quote a few paragraphs from the book to illuminate this:

കേരളത്തിലാകട്ടെ, അടുത്ത കാലത്ത് മാധ്യമ വിമര്‍ശം ഒരു രാഷ്ട്രീയ പ്രശ്നമായിത്തന്നെ മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ - വിശേഷിച്ച്, സ്വതന്ത്ര മാധ്യമങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവ - ഇടതുപക്ഷത്തെ കഠിനമായി കടന്നാക്രമിക്കുന്നു. ഇടതുപക്ഷമാകട്ടെ, മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയിലാണെന്ന് പറയുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അതു നിഷേധിക്കുന്നു. അതേ സമയം, മാധ്യമങ്ങളെ രക്ഷിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടു വരുന്നു. അവരില്‍ വലതുപക്ഷക്കാരുണ്ട്, അരാഷ്ട്രീയക്കാരുണ്ട്, എന്തിന് വിശാല ഇടതുപക്ഷ ചിന്തകരായി അറിയപ്പെടുന്നവര്‍ പോലുമുണ്ട്. പൊതുമാധ്യമങ്ങളെ വിമര്‍ശിക്കുന്നതേ തെറ്റ് എന്നാണ് മിക്കവരും പറയുന്നത്. മാധ്യമവിമര്‍ശനങ്ങളെ ഇടതുപക്ഷത്തിന് ഉള്‍ക്കൊള്ളാനാവാത്തത് അസഹിഷ്ണുത കൊണ്ടാണെന്നും അത്തരക്കാര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ഈ പുസ്തകം പുറത്തു വരുന്നത്...

നോം ചോംസ്കിയുടെയും എഡ്വേര്‍ഡ് എസ്.ഹെര്‍മന്റെയും വിശ്രുത ഗ്രന്ഥമായ 'സമ്മതിയുടെ നിര്‍മ്മിതി' (Manufacturing Consent) യുടെ മാതൃകയാണ് ഞങ്ങളുടെ പഠനത്തിന് സ്വീകരിച്ചിട്ടുളളത്...

വ്യവസ്ഥിതി നിലനിര്‍ത്താനുളള പൊതുസമ്മതി സൃഷ്ടിക്കലാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് എന്ന് അംഗീകരിച്ചുകൊണ്ട്, പ്രചാരവേലാ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായി നോംചോംസ്കിയെപ്പോലുളളവര്‍ നടത്തിയ നിരീക്ഷണങ്ങളും പ്രയോഗിച്ച രീതികളുമാണ് ഈ ഗ്രന്ഥത്തില്‍ പിന്തുടര്‍ന്നത്. അതേ സമയം, മാര്‍ക്സിസ്റ് നിലപാടില്‍ നിന്നുകൊണ്ട് ഇവയോട് രണ്ടു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വര്‍ഗസംഘടനകളും വര്‍ഗസമരവും സൃഷ്ടിക്കുന്ന ജനകീയ കൂട്ടായ്മയ്ക്ക് മാധ്യമ പ്രചാരവേലയെ വലിയൊരളവില്‍ പ്രതിരോധിക്കാനാവും എന്നതാണ് ആദ്യത്തേത്. പല ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മാധ്യമ പ്രചാരവേലയെ ഇപ്രകാരം ഫലപ്രദമായി ചെറുത്തതിന്റെ അനുഭവങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അലെന്‍ഡയുടെ ചിലിയിലും മറ്റും പിന്തിരിപ്പന്മാര്‍ക്ക് പട്ടാള അട്ടിമറികള്‍ സ്വീകരിക്കേണ്ടി വന്നത്. രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കല്‍, മാധ്യമ മേഖലയിലെ ജനാധിപത്യപരമായ ഇടവും അതു വിപുലീകരിക്കുന്നതിനു വേണ്ടിയുളള സമരവുമാണ്.


Towards this, the book has three excellent case studies that are sure give a run to the media-wallahs of Kerala. One is on the controversies around decentralisation.

ജനകീയാസൂത്രണ വിവരവിനിമയ തന്ത്രത്തിലെ രണ്ടാമത്തെ തൂണ് പൊതുമാധ്യമങ്ങളായിരുന്നു. മേല്‍-കീഴ് വിവര വിനിമയത്തില്‍ മാത്രമല്ല, പൊതു അന്തരീക്ഷ സൃഷ്ടിയ്ക്കും പ്രധാനപ്പെട്ട പങ്ക് മാധ്യമങ്ങള്‍ക്കുണ്ട് എന്ന് സംഘാടകര്‍ വിലയിരുത്തി. മാധ്യമ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂര്‍വമുളള പരിശ്രമവും നടത്തി. എന്നാല്‍ രണ്ടാം അധ്യായത്തില്‍ വിലയിരുത്തിയത് പോലെ മാധ്യമ രാഷ്ട്രീയ പക്ഷപാതിത്വം വസ്തുനിഷ്ഠമായ വിവരവിനിമയം അസാധ്യമാക്കി. വസ്തുനിഷ്ഠ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ വിമര്‍ശനപരവും അല്ലാത്തതുമായ അവലോകനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശൈലിയായിരുന്നു ആദ്യകാലത്ത്. ക്രമേണ അനുകൂല റിപ്പോര്‍ട്ടുകളും അവലോകനങ്ങളും കുറഞ്ഞു വന്നു. അടുത്ത ഘട്ടത്തില്‍ നിറം പിടിപ്പിച്ച നുണകളുടെ പ്രചാരവേല മാധ്യമങ്ങള്‍ ഏറ്റെടുത്തു. 2001-ല്‍ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തെ ദുര്‍ബലപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളെ പ്രതിരോധിക്കുന്നതിന് ഈ പ്രചാരവേല തടസമായി. ജനകീയാസൂത്രണത്തില്‍ അണിനിരന്ന പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെ ഇത് പിന്നോട്ടടിപ്പിച്ചു. വികേന്ദ്രീകൃതാസൂത്രണത്തിലെ ജനകീയതയെ ചോര്‍ത്തിക്കളഞ്ഞു. അങ്ങനെ ഒരു മഹത്തായ വികസന പരീക്ഷണത്തെ മാധ്യമങ്ങള്‍ ഏതാണ്ട് തകര്‍ത്തു എന്ന് പറയാം.

രണ്ടാമത്തെ അധ്യായത്തില്‍ ജനകീയാസൂത്രണത്തെ സംബന്ധിച്ച മാധ്യമ പ്രചാരവേലയിലുപയോഗിച്ച നുണകളെ തുറന്നു കാട്ടുന്നു. അതോടൊപ്പം, മാധ്യമങ്ങള്‍ പറഞ്ഞതു പോലെ തന്നെ പ്രധാനമാണ് പറയാതെ വിട്ടുകളഞ്ഞതും എന്നും തെളിയിക്കുന്നു. പ്രചാരവേലയുടെ പല സങ്കേതങ്ങളെയും ഉദാഹരണ സഹിതം ഇവിടെ പരിചയപ്പെട്ടു. എന്നാല്‍, മുഖ്യമായും ഊന്നിയത് പ്രചാരവേലയുടെ ഉളളടക്കത്തിലാണ്. കാരണം, ഞങ്ങളുടെ അഭിപ്രായത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ് വിരുദ്ധ പ്രചാരവേലയുടെ ഉളളടക്കത്തില്‍ വന്നു ചേര്‍ന്ന രൂപാന്തരമാണ്...പ്രൊഫ. എം. എന്‍. വിജയന്‍ പത്രാധിപരായുളള *പാഠം* മാസികയില്‍ വന്ന വിമര്‍ശനങ്ങളെ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണെന്ന നാട്യത്തിലാണ് മാധ്യമ പ്രചാര വേല അരങ്ങേറിയത്. 'ഇടതുപക്ഷ'ത്ത് നിന്ന് തന്നെയുളള ഈ വാര്‍ത്താ സ്രോതസ്സ് മാധ്യമ പ്രചാരവേലയ്ക്ക് മുന്‍പില്ലാത്ത വിശ്വാസ്യത നല്‍കി. ഇടതുപക്ഷ അണികളില്‍ സ്വാഭാവികമായും ഇവയ്ക്ക് സ്വീകാര്യത ലഭിച്ചു. ഇതുവഴി സൃഷ്ടിക്കാന്‍ കഴിഞ്ഞ ആശയക്കുഴപ്പം മാധ്യമങ്ങള്‍ക്ക് വലിയ ചൂണ്ടുപലകയായി.

ഇങ്ങനെയൊരു കുത്സിത പ്രവര്‍ത്തനത്തില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും പങ്കാളികളായതിന് കാരണമെന്ത്? കൂടുതല്‍ വിശദമായ പഠനമര്‍ഹിക്കുന്ന ചോദ്യമാണിത്. എങ്കിലും ചില പൊതുനിഗമനങ്ങള്‍ സാധ്യമാണ്. കേരളത്തിലെ പുതിയ തലമുറ മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകരോ ഇടതുപക്ഷ ചിന്താഗതിക്കാരോ ആയിരുന്നു. എന്നാല്‍, കുത്തകമാധ്യമങ്ങളില്‍ പണിയെടുക്കുമ്പോള്‍ ഇടതുപക്ഷ സമീപനം സ്വീകരിക്കുക അതീവ ശ്രമകരമായിരിക്കും. മാധ്യമ മുതലാളിമാര്‍ക്കു കൂടി സ്വീകാര്യമായ കപട ഇടതുപക്ഷ നില എടുക്കുകയാണ് അവര്‍ക്കുള്ള ആകര്‍ഷകമായ പോംവഴി...എന്നാല്‍, ഇക്കാലത്തെ മാധ്യമ സമീപനങ്ങളെയാകെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഗൂഢാലോചനയായി ഈ പഠനം ചുരുക്കുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ നിലപാടുകളെ സ്വാധീനിക്കുന്ന സവിശേഷമായ പ്രത്യയശാസ്ത്ര പരിസരത്തെയും ഞങ്ങള്‍ കണക്കിലെടുക്കുന്നു.


The second case study is on the SNC Lavalin case:

സാമാന്യയുക്തിയ്ക്ക് നിരക്കാത്ത വാദങ്ങള്‍ ജനലക്ഷങ്ങളുടെ പൊതുസമ്മതിയായി മാറുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഈ പുസ്തകത്തിലെ രണ്ടാമത്തെ പ്രശ്നപഠനം - ലാവലിന്‍ കേസ് - വിശദമായ ഉത്തരം നല്‍കുന്നു...ലാവലിന്‍ പ്രചാരണത്തിലെ പക്ഷപാതത്തിന്റെ തീവ്രത വിളിച്ചു പറയുന്നതാണ് ഈ ഗ്രന്ഥത്തില്‍ നടത്തിയ പത്രസ്ഥല വിശകലനം. 2009 ജനുവരി 22 മുതല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 16 വരെയുളള ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ ഞങ്ങള്‍ വിശകലനം ചെയ്തു. മാതൃഭൂമി, സിപിഐഎം അനുകൂല ഇനങ്ങള്‍ക്ക് 1,558 കോളം സെന്റീമീറ്റര്‍ പത്രസ്ഥലം അനുവദിച്ചപ്പോള്‍ എതിര്‍വാര്‍ത്തകള്‍ക്ക് 11,527 കോളം സെന്റീമീറ്റര്‍ സ്ഥലം നല്‍കി. 13 ശതമാനമാണ് സിപിഐഎം അനുകൂല വാര്‍ത്ത. മനോരമ പത്രം 10,327 കോളം സെന്റീമീറ്റര്‍ സ്ഥലം സിപിഐഎം വിരുദ്ധ ലാവലിന്‍ വാര്‍ത്തകള്‍ക്ക് നല്‍കിയപ്പോള്‍ 9.4 ശതമാനം മാത്രമാണ് സിപിഐഎം അനുകൂല ഇനങ്ങള്‍ക്ക് നീക്കിവെച്ചത്. ഇലക്ഷന്‍ മാസത്തിലാണ് പ്രചാരം കത്തിക്കയറിയത്. ശക്തമായ രണ്ട് രാഷ്ട്രീയ ചേരികളുളള കേരളത്തില്‍ നിഷ്പക്ഷ പത്രങ്ങളില്‍ ആസൂത്രിതമായ ഗൂഢാലോചനയില്ലാതെ ഇങ്ങനെയൊരു അസ്വാഭാവിക സ്ഥലവിതരണം സംഭവിക്കില്ല.

The third case study is on the ASEAN human chain and its reporting:

ഞങ്ങളുടെ മൂന്നാമത്തെ പഠനം ആസിയാന്‍ കരാറിന്മേലുളള മാധ്യമ പ്രതികരണമാണ്. ഈ കരാറിനെ ന്യായമായും കേരള മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നാണ്് ആരും പ്രതീക്ഷിക്കുക...എന്നാല്‍ കരാറിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ആഗസ്റ്റ് 18ന് സിപിഐഎം തീരുമാനിച്ചതോടെ മാധ്യമനിലപാടുകളില്‍ മാറ്റം വന്നു. മനുഷ്യച്ചങ്ങല പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം മാധ്യമങ്ങള്‍ പൂര്‍ണമായും തമസ്കരിച്ചു. മറ്റു വിവരണത്തിനിടയില്‍ ഒരു വാക്യത്തില്‍ മനോരമയും മാതൃഭൂമിയും പ്രക്ഷോഭത്തിന്റെ വാര്‍ത്ത ഒതുക്കി. സെപ്തംബര്‍ മാസത്തെ പത്ര വിശകലനം പുതിയ മാധ്യമ നിലപാട് വ്യക്തമാക്കുന്നതാണ്. ദേശാഭിമാനി മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ പത്രങ്ങളിലെ വാര്‍ത്തകളും പത്രസ്ഥലവും ഗണ്യമായി ചുരുങ്ങി.

ആദ്യഘട്ടത്തില്‍ 68 ശതമാനം പത്രസ്ഥലം ആസിയാന്‍ കരാറിനെതിരായിട്ടുളളതായിരുന്നു എങ്കില്‍ രണ്ടാംഘട്ടത്തില്‍ അത് 44 ശതമാനമായി ചുരുങ്ങി. *മാധ്യമം* ഇതിന് അപവാദമായിരുന്നു. ദേശാഭിമാനിയാകട്ടെ പ്രക്ഷോഭത്തിന് അനുകൂലമായ ശക്തമായ പ്രചരണം നടത്തി.

കേരളത്തിലെ മാധ്യമങ്ങള്‍ വിവാദങ്ങളില്‍ സ്വീകരിക്കുന്ന ഇടതുപക്ഷ നാട്യങ്ങള്‍ വ്യാജവും ഗൂഢാസൂത്രിതവും സംശയാസ്പദവുമാണെന്ന കണ്ടെത്തലാണ് ആസിയാന്‍ പ്രശ്നപഠനത്തിന്റെ രാഷ്ട്രീയമായ നീക്കിബാക്കി. പരമ്പരാഗത ഇടതുപക്ഷത്തില്‍ നിന്ന് ഇടതുപക്ഷ മൂല്യങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ റാഞ്ചിയെടുത്തു എന്ന പൊതുബോധ്യത്തോട് ഈ പ്രശ്നപഠനത്തിന്റെ നിരീക്ഷണം രാഷ്ട്രീയമായി കലഹിച്ചുകൊണ്ടിരിക്കും. അത്, കേരളത്തിലെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കനുകൂലമായി ആശയമണ്ഡലത്തില്‍ നിലനില്ക്കുന്ന ബലതന്ത്രത്തെ കീഴ്മേല്‍ മറിക്കുന്ന രാഷ്ട്രീയബോധ്യമായി ഇന്നല്ലെങ്കില്‍ നാളെ മാറുക തന്നെ ചെയ്യും.

I think these three case studies, and the material provided there, bring out clearly the various biases the mainstream media in Kerala has displayed over the years. I would not want to see this just as a campaign against the CPM. That is just one side of it. But beyond it, there is a struggle to capture and control the media bazaar of Kerala - the most literate and politically conscious state in India. The entrenchment of media monopoly, and its concomitant diffusion of reactionary ideologies, is the more real issue here. In that process, the predator sees the CPM as a roadblock. If the CPM turns right-wing, the same predator would have no qualms in joining hands. That is the issue here. It is not the CPM, but the mind of Kerala and its people that is the target.

Towards exposing and discussing these trends, the book is a very good effort. As they say in the end:

നമ്മുടെ കാലത്തെ പൊതുബോധത്തിന്റെ നിര്‍മ്മാതാക്കളും പ്രചാരകരും മാധ്യമങ്ങളാണ്. അവരുടെ പ്രചാരണത്തിന് അടിപ്പെടുന്നവര്‍ കൊടുങ്കാറ്റുണ്ടായ ഗ്രാമത്തിലെ ആളുകളെപ്പോലെയാണ്. യുക്തിക്കു ചേരാത്ത പൊതുബോധ്യമനുസരിച്ച് അവര്‍ തീരുമാനത്തിലെത്തും...എത്ര ശക്തമായ പൊതുബോധ്യത്തിനു കീഴിലും ശരിയായ തീരുമാനത്തിലെത്താന്‍ ഒരല്പം യുക്തി പ്രയോഗിച്ചാല്‍ മതി. മാര്‍ക്ക് ട്വൈന്റെ യാചകബാലനെപ്പോലെ, രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ കുട്ടിയിലെ പോലെ, ഓരോ പൌരനിലുമുണ്ട് ആ യുക്തി. അതിനെ ഉണര്‍ത്തിയെടുക്കുക മാത്രമാണ് നല്ല മാധ്യമവിമര്‍ശം ചെയ്യുന്നത്.

But before ending, I want to say a few things about the dedication of the book to Richard Franke. The Franke-Isaac-CIA episode was not just a stupid allegation against a person, but was a frontal assault on academic freedom in Kerala. The academics in the State have not yet recovered from that attack, which was led by the mainstream media. In that issue, there was a CPM man on one side. And precisely for that reason, the leading academics refused to intervene and protest, and thus protect academic freedom. Now, the silence has begun to boomerang. I heard recently that a group of villagers did not allow a CDS team to do a health-related survey in Wayanad, saying that data was being collected for CIA. Martin Niemoller was spot on!

"....Then they came for me - and there was no one left to speak out for me."

Do read the book, friends. It is a good book...